നെന്മേനിയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചു
ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തില്‍ കോവിഡ് രോഗികള്‍ക്കായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിച്ചു. കല്ലിങ്കര യു.പി സ്‌ക്കൂളിലാണ് കിടക്കകള്‍ ഒരുക്കി കോവിഡ് സെന്ററാക്കിയത്. കോവിഡ് പോസിറ്റീവായ ശേഷം വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെയാണ് കല്ലിങ്കരയിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നതെന്ന് ഭരണസമിതി വ്യക്തമാക്കി. പത്താം ക്ലാസ് പരീക്ഷ കഴിയുന്നതോടെ ചീരാലിലെയും ചുള്ളിയോട് ആനപ്പാറയിലേയും ട്രൈബല്‍ ഹോസ്റ്റലുകള്‍ കൂടി ഫസ്റ്റ് ലൈന്‍ സെന്ററുകളാക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓരോ വാര്‍ഡില്‍ നിന്നും 3 പേരെ വീതം തിരഞ്ഞെടുത്ത് പഞ്ചായത്ത് തലത്തില്‍ സന്നദ്ധ സേന രൂപീകരിക്കും.ഗ്രാമ പഞ്ചായത്തിലെ ചില കോളനികളില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇവിടങ്ങള്‍ മൈക്രോ കണ്ടെയ്‌ന്മെന്റ് സോണ്‍ ആക്കാനും കോളനികളില്‍ പ്രത്യേക രോഗനിര്‍ണയ ക്യാമ്പുകള്‍ നടത്തുവാനും തീരുമാനിച്ചു.പ്രസിഡന്റ് ഷീല പുഞ്ചവയല്‍, വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,സ്ഥിരം സമിതി അധ്യക്ഷരായ കെ വി ശശി, ജയ മുരളി, സുജാത ഹരിദാസ്, സെക്രട്ടറി എം വിനോദ് കുമാര്‍ പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍