നഗര മേഖലയിലെ ജനമനസ്സറിഞ്ഞ് വിശ്വനാഥന്റെ പര്യടനം
ബത്തേരി: ബത്തേരി നിയോജക ണണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്റെ ഇന്നത്തെ പര്യടനം ബത്തേരി നഗരസഭയ്ക്ക് കീഴിലായിരുന്നു. രാവിലെ വളാഞ്ചേരിയില്‍ നിന്നും സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചു. സ്ത്രീകളും, കുട്ടികളും, വയോജനങ്ങളും അടങ്ങുന്ന നൂറുകണക്കിന് ആളുകളാണ് പര്യടനത്തെ സ്വീകരിക്കാന്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്തിയത്. നഗരസഭക്ക് കീഴില്‍ കൂടുതല്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും, ബത്തേരി പട്ടണത്തിന്റെ സമഗ്രമായ പുരോഗതിയെ കുറിച്ചും ഓരോ സ്വീകരണ സ്ഥലത്തും അദ്ദേഹം സംവദിച്ചു.
വിവിധ ഇടങ്ങളില്‍ കടുത്ത ഉഷ്ണത്തെ അകറ്റുന്നതിന് വേണ്ടി പ്രവര്‍ത്തകര്‍ നാരങ്ങ വെള്ളവും, തണ്ണി മത്തനും ഒരുക്കിയിരുന്നു. വാദ്യമേളങ്ങളുടെ അകംമ്പടിയോടെയാണ് എല്ലാ സ്ഥലത്തും ജാഥയെ സ്വീകരിച്ചത്, ചില സ്ഥലങ്ങളില്‍ കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു.ജാഥക്ക് വേങ്ങൂര്‍ കുന്നില്‍ വെച്ച് നടന്ന സ്വീകരണത്തില്‍ നിന്ന് ദീര്‍ഘകാലം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന എ.ഐ ജോസ്, സജി എം.ജെ, ഗോപാലന്‍ വേങ്ങൂര്‍ എന്നിവര്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയം വെടിഞ്ഞ് സി.പി.ഐ.എമ്മി ലേക്ക് വന്നു. 32 ഓളം സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ മണിച്ചിറയില്‍ അവസാനിച്ചു. എല്‍.ഡി.എഫ് നേതാക്കളായ വി.വി ബേബി, കെ.ശശാങ്കന്‍, കെ.ജെ ദേവസ്യ, പി.ആര്‍ ജയപ്രകാശ്, പി.എം ജോയി, ടി.ബി സുരേഷ്, അഡ്വ.ഗീവര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍