തെരുവ് നായ ആക്രമണം: ഒന്നര മാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു
മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് കാവുംകുന്നില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഒന്നര മാസത്തോളം പ്രായമുള്ള പശുക്കിടാവ് ചത്തു. കാവുംകുന്ന് സ്വദേശി മഴുവഞ്ചേരി ജോര്‍ജ് എം.ജെ.യുടെ പശുക്കിടാവിനെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചുകീറി തിന്നത്. ഇന്ന് രാവിലെ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു ദാരുണമായ സംഭവം നടന്നത്. പശുക്കിടാവിന്റെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് നായ്ക്കള്‍ കിടാവിനെ ആക്രമിക്കുന്നത് കണ്ടത്. ആളുകള്‍ ഓടിയെത്തുമ്പോഴേക്കും പശുക്കിടാവിനെ നായ്ക്കള്‍ ക്രൂരമായി കടിച്ചുകീറി തിന്നുന്ന നിലയിലായിരുന്നു.
മറ്റൊരു കിടാവിന് ചെറുതായി കടിയേറ്റിട്ടുണ്ട്.പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം അതിരൂക്ഷമാണെന്നും, വളര്‍ത്തുമൃഗങ്ങള്‍ക്കുപോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. തെരുവ് നായ ശല്യത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
