വയനാട് ജില്ലയുടെ വികസനത്തിന് 576.63 കോടിയുടെ പദ്ധതികള്‍ അവതരിപ്പിച്ച് ജില്ലാ കോണ്‍ക്ലേവ്

ബത്തേരി: വയനാട് ജില്ലയിലെ വിവിധ മേഖലകളിലെ വികസനം ലക്ഷ്യമാക്കി 576.63 കോടിയുടെ പദ്ധതികള്‍ അവതരിപ്പിച്ച് വയനാട് ജില്ലാ വികസന കോണ്‍ക്ലേവ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് ജില്ലാതല മേധാവികളാണ് പദ്ധതി രൂപരേഖ അവതരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 145 പദ്ധതികളിലായി 483.5 കോടിയുടെയും വകുപ്പുകള്‍ 69 പദ്ധതികളിലായി 93.94 കോടിയുടെ പദ്ധതികളും അവതരിപ്പിച്ചു. ജില്ലയുടെ വികസനത്തിനായി വയനാട് പാക്കേജ്, ആസ്പിരേഷണല്‍ ജില്ലാ പദ്ധതി, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സാസ്‌കി, എംപി ലാഡ്‌സ്, എംഎല്‍എ ലാഡ്‌സ്, സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.ജില്ലാ വികസന കോണ്‍ക്ലേവില്‍
അവതരിപ്പിച്ച പദ്ധതികള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ച് മികച്ച പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.
ജില്ലയിലെ സ്‌കൂളുകളുടെ അടിസ്ഥാന വികസനം വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തികരിക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ അഞ്ച് നൂതന പദ്ധതികളാണ് കോണ്‍ക്ലേവില്‍ അവതരിപ്പിച്ചത്.
കായിക വികസനം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തല്‍, റോഡ് നവീകരണം, പാലം നിര്‍മാണം, ബഡ്‌സ് സ്‌കൂള്‍ നവീകരണം, ഉന്നതികളില്‍ ഷെല്‍ട്ടര്‍ ഹോം, വന്യ മൃഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍, അടിസ്ഥാന സൗകര്യ വികസനങ്ങള്‍, സ്മാര്‍ട്ട് അങ്കണവാടി, വാതക ശ്മശാനം, ഐ ടി പാര്‍ക്ക് നിര്‍മാണം, വനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, ഇക്കോ ടൂറിസം പദ്ധതികള്‍, ടൗണ്‍ നവീകരണം, ഹാപ്പിനെസ് പാര്‍ക്ക് നിര്‍മ്മാണം, ഫിസിയോ തെറാപ്പി യൂണിറ്റ്,പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പദ്ധതികളാണ് ജില്ലാ വികസന കോണ്‍ക്ലേവില്‍ അവതരിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി സപ്ത റിസോര്‍ട്ടില്‍ നടന്ന കോണ്‍ക്ലേവില്‍ എ.ഡി.എം കെ ദേവകി, നഗരസഭാ അധ്യക്ഷന്മാരായ ടി. കെ രമേശ്, അഡ്വ ടി. ജെ ഐസക്ക്, സി.കെ. രത്‌നവല്ലി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍