പണമടിച്ചുമാറ്റാന്‍ കയറിയ കള്ളന്‍ ചപ്പാത്തിയും,അയിലയും അടിച്ചുമാറ്റി മുങ്ങി

മാനന്തവാടി:ഹോട്ടലിലെ സംഭാവനപ്പെട്ടി പൊട്ടിച്ച് മോഷണം നടത്തിയ മോഷ്ടാവ് അടുക്കളയില്‍കയറി ചപ്പാത്തിയും, അയിലക്കറിയും,മുട്ടയും അടിച്ചുമാറ്റി മുങ്ങി. മോഷ്ടാവിന്റെ മുഴുവന്‍ ചലനങ്ങളും സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി മുനിസിപ്പാലിറ്റി ബസ്റ്റാന്റിന് മുന്നിലുള്ള മാതാ ഹോട്ടലിലാണ് മോഷണം നടന്നത്.ഹോട്ടലിന്റെ സൈഡിലുള്ള ചില്ല് കൊണ്ട് നിര്‍മ്മിച്ച ജനല്‍ പാളി മാറ്റിയാണ് മോഷണം നടത്തിയത് .
ഹോട്ടലിന് അകത്ത് കടന്ന മോഷ്ടാവ് കൗണ്ടറില്‍ പരിശോധന നടത്തുകയും പിന്നീട് അടുക്കളയിലെത്തുകയായിരുന്നു. അടുക്കളയില്‍ നിന്നും ചപ്പാത്തിയും അയിലക്കറിയും മുട്ടയും പൊതിഞ്ഞെടുക്കുകയും ചെയ്തു.ഹോട്ടലിന്റെ മുന്നില്‍ വെച്ച എം ജി എം എച്ച് എസ് എസ്സിന്റെ നിര്‍ദ്ദനര്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നതിന്റെ സംഭാവന പെട്ടിയും മോഷ്ടിച്ചു.പെട്ടി ഹോട്ടലിന് പുറത്തെത്തിച്ച ശേഷം പൊട്ടിക്കുകയും അതിലെ പണം എടുത്ത ശേഷം പെട്ടി ഉപേക്ഷിക്കുകയും ചെയ്തു.മുണ്ടും ഷര്‍ട്ടും ധരിച്ച മോഷ്ടാവ് മുഖം മറച്ചാണ് ഹോട്ടലിനുള്ളില്‍ കയറിയതും ഇറങ്ങിയതും.കേരള ഹോട്ടല്‍ ആന്റ് റസ്റ്റാറന്റ് അസോസിയേഷന്‍ സംസ്ഥാന സിക്രട്ടറി പി ആര്‍ ഉണ്ണികൃഷ്ണന്‍ എന്ന ഉണ്ണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍ മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍