ആമസോണ്‍ മഴക്കാടുകളിലെ തീയണച്ചില്ലന്ന് പരിതപിച്ചവരുടെ തണലിലാണ് മരം മുറിയെന്ന് മന്ത്രി വി.മുരളീധരന്‍
കല്‍പ്പറ്റ: ആമസോണ്‍ മഴക്കാടുകള്‍ക്ക് തീപിടിച്ചപ്പോള്‍ അവിടെ തീയണക്കാന്‍ ശ്രമിച്ചില്ലന്ന് പരാതി ഉന്നയിച്ചവരാണ് ഇപ്പോള്‍ കേരളത്തില്‍ ഭരണത്തിലുള്ളതെന്നും അവരുടെ തണലിലാണ് വന്‍തോതില്‍ മരം മുറി നടന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. പരിസ്ഥിതി ആഘാതം നില നില്‍ക്കുന്ന പ്രദേശങ്ങളിലാണ് സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വയനാട് മുട്ടിലിലും മറ്റ് പ്രദേശങ്ങളിലും വീട്ടിമരം മുറിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കേണ്ട കാലഘട്ടത്തിലാണ് മരം മുറി നടന്നത്. പ്രശ്‌നം ഗൗരവമുള്ളതാണന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരന്‍, സി.കെ. ജാനു, സജി ശങ്കര്‍, കെ. സദാനന്ദന്‍, ബി, ആനന്ദ് കുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍