കോവിഡ് ലക്ഷണങ്ങളുമായി വീട്ടില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കുക
കല്‍പ്പറ്റ: കോവിഡ് ലക്ഷണങ്ങളായ ചുമ, പനി, ജലദോഷം, ശരീരവേദന, ശ്വാസതടസ്സം, വയറിളക്കം തുടങ്ങിയവ ഉള്ളവര്‍ ടെസ്റ്റ് നടത്താതെയും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാതെയും വീടുകളില്‍ തുടരുന്നത് രോഗം ഗുരുതരമാകുന്നതിനും മാരകമാകുന്നതിനും കാരണമായേക്കാം. രോഗലക്ഷണങ്ങള്‍ ഗുരുതരമാകുന്ന അവസരത്തില്‍ മാത്രം ആശുപത്രികളില്‍ എത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞെന്നു വരില്ല. കോവിഡ് മൂലം കടുത്ത ന്യൂമോണിയയും രക്തത്തിലെ ഓക്‌സിജന്‍ അളവ് പെട്ടെന്ന് കുറയുന്ന അവസ്ഥയും വരാനിടയുണ്ട്.
കോവിഡ് പരിശോധിച്ച് പോസിറ്റീവ് ആയാലും വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയാന്‍ അവസരമുണ്ട്. ലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുന്ന സമയത്ത് രോഗികളെ ചികിത്സിക്കാനായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍. കോവിഡ് ആശുപത്രികള്‍ എന്നിവ ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതുകൊണ്ട് മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരെയോ ആശാ പ്രവര്‍ത്തകരെയോ വാര്‍ഡ് മെമ്പറെയോ അറിയിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്യണമെന്നും ലക്ഷണങ്ങള്‍ ഉള്ളവര്‍ വീട്ടിലുള്ളവര്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അഭ്യര്‍ത്ഥിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍