പോലീസിന് 'തണലൊരുക്കി ' യുവാവ് മാതൃകയായി...!
ബത്തേരി: ബത്തേരി, മീനങ്ങാടി പോലീസ് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തണലൊരുക്കി ആശ്വാസമാവുകയാണ് രജീഷ് മണവാട്ടിയെന്ന യുവാവ്. മുട്ടില്‍ കുട്ടമംഗലത്തു പതിനഞ്ച് വര്‍ഷമായി പന്തല്‍ ലൈറ്റ് & സൗണ്ട് സ്ഥാപനം നടത്തുന്ന ഇദ്ദേഹം സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.കോവിഡ് മഹാമാരിയെ തടയുന്നതിനായി ലോക് ഡൗണ്‍ കാലത്ത് കനത്ത വെയിലിലും, കോരിച്ചൊരിയുന്ന വേനല്‍മഴയിലും നടുറോഡില്‍ സേവന നിരതരാകുന്ന പോലീസിനായി ബത്തേരിയില്‍ രണ്ടും, മീനങ്ങാടിയില്‍ ഒരു പന്തലും രജീഷ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ പോലീസിന് ഇരിക്കാനുള്ള കസേരകള്‍, ലൈറ്റ്, സൗണ്ട് തുടങ്ങിയ സൗകര്യങ്ങളും ഈ പന്തലുകളില്‍ ഒരുക്കിയിട്ടുണ്ട്.
പോലീസിന്റെ കഷ്ടപ്പാട് നേരില്‍ കണ്ട് സ്വപ്രേരണയാല്‍ ഇത്തരമൊരു ആശയം അവരിപ്പിച്ചപ്പോള്‍ അധികാരികള്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. കൂടെ ജോലിക്കാരും കൂടി സഹായിച്ചപ്പോള്‍ പരിപാടി വേറിട്ട മാതൃക യായി. ആദ്യ പ്രളയ സമയത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജും ഫൈറ്റു ഫോര്‍ ലൈഫ് എന്ന സംഘടനയും ചേര്‍ന്ന് നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പ് നു വലിയരീതിയില്‍ പന്തലും അനുബന്ധ സാധനങ്ങളും സൗജന്യ മായി നല്‍കിയതിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ മുട്ടില്‍ സ്പര്‍ശം പാലിയേറ്റീവ് കെയറിന്റെ സജീവ വളണ്ടിയറാണ് രജീഷ് . കൂടാതെ മൂന്ന് വര്‍ഷം മുന്‍പ് അദ്ദേഹം കടയില്‍ നടത്തിയ സമൂഹ നോമ്പ് തുറ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍