നീര്‍വാരം നടുവില്‍ മുറ്റം കോളനിവാസികള്‍ പറയാനുള്ളത് അവഗണനയുടെ കഥ മാത്രം: മുകുന്ദന്‍ പള്ളിയറ
പനമരം: പനമരം പഞ്ചായത്തിലെ നീര്‍വാരം നടുവില്‍ മുറ്റം കോളനി നിവാസികള്‍ക്ക് പറയാനുള്ളത് അവഗണനയുടെ കഥമാത്രമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പള്ളിയറ മുകുന്ദന്‍. ഇടതു വലതു മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും വനത്താല്‍ ചുറ്റപ്പെട്ടനീര്‍വാരം നടുവില്‍മുറ്റം കോളനിവാസികളുടെ ദുരിതം കണ്ടഭാവമില്ല. നീര്‍വാരത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ വനപാതയിലൂടെ സഞ്ചരിച്ചാല്‍ നടുവില്‍ മുറ്റം കോളനിയില്‍ എത്താം.കുണ്ടും കുഴിയും നിറഞ്ഞ വനപാതയിലൂടെ വേണം കോളനിയിലെത്താന്‍. പതിനെട്ടോളം കുടുംബങ്ങളില്‍ നിന്നായി അമ്പതിന് മുകളില്‍ ആളുകളാണ് അവഗണയുടെ കൈപ്പ് നീര്‍ കുടിച്ച് കോളനിയില്‍ താമസിക്കുന്നതെന്നും അദ്ദേഹം.വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് ഒരു ഫെന്‍സിങ്‌ലൈന്‍ പോലുമില്ല. റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ മഴക്കാലത്ത് രോഗികളെയും കൊണ്ട് ആശുപത്രിയില്‍ എത്താനും വളരെ ബുദ്ധിമുട്ട് മനം നിറഞ്ഞ മാനന്തവാടി എന്ന് മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷം കള്ളപ്രചരണം നടത്തുമ്പോള്‍ മാനന്തവാടി മണ്ഡലത്തിലെ പലകോണുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിച്ചിട്ടില്ലെന്ന് മുകുന്ദന്‍ പറഞ്ഞു. ആദ്യമായി എംഎല്‍എ സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ പി കെ ജയലക്ഷ്മി വാഗ്ദാനം പറഞ്ഞു പോയതല്ലാതെ മന്ത്രി ആയതിനുശേഷം റോഡ് ആവഴി വന്നിട്ട് പോലുമില്ല എന്ന് പ്രദേശവാസികള്‍ പറയുന്നു. അത്യാവശ്യമായി കോളനിയിലേക്ക് നല്ല ഒരു റോഡെങ്കിലും വേണം എന്നാണ് കോളനിവാസികളുടെ ആവശ്യം
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍