കല്യാണ പന്തലില്‍ നിന്ന് പരീക്ഷാ ഹാളിലേക്ക്..! തോല്‍ക്കില്ലെന്നുറപ്പിച്ച് തസ്ലീന
പനമരം: പനമരം കാപ്പുഞ്ചാിലെ ഡബ്ല്യു.എം.ഒ ഐ.ജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മൂന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥിനി തസ്ലീന കല്യാണ പന്തലില്‍ നിന്നും പരീക്ഷാ ഹാളിലെത്തിയത് വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും കൗതുകമുയര്‍ത്തി. ഈ മാസം പത്താം തിയതി നടക്കേണ്ടിയിരുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ആര്‍മി റിക്രൂട്ട്‌മെന്റ് നടക്കുന്നതിനാല്‍ പതിനെട്ടിലേക്ക് മാറ്റുകയായിരുന്നു.രണ്ട് മാസങ്ങള്‍ക്ക് മുമ്പെ നടക്കേണ്ടിയിരുന്ന തസ്ലീനയുടെ വിവാഹം വിവാഹ ദിനത്തിന്റെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് കാരണം മാറ്റിവെക്കുകയായിരുന്നു. മാറ്റി വെച്ച വിവാഹവും പരീക്ഷയും ഒരേ ദിവസമായിട്ടും ഉന്നത വിദ്യാഭ്യാസമെന്ന തസ്ലീനയുടെ സ്വപ്നത്തോടൊപ്പവും പരീക്ഷ എഴുതണമെന്ന ദൃഢനിശ്ചയത്തോടൊപ്പവും ചേര്‍ന്നു നില്‍ക്കാന്‍ വീട്ടുകാരും പുതുമണവാളനും തയ്യാറായതോടെ തസ്ലീനയും ഹാപ്പിയായി.
വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ശ്രദ്ധയും പ്രചോദനവും നല്‍കുന്ന ഡബ്ല്യു.എം.ഒ മാനേജ്‌മെന്റും അദ്ധ്യാപകരുമാണ് സ്വന്തം വിവാഹ ദിനത്തിലും പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് തസ്ലീന അഭിപ്രായപ്പെട്ടു. നെല്ലിയമ്പം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി ജീവനക്കാരനും സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ (എസ്.ഇ.യു) മുന്‍ വയനാട് ജില്ലാ പ്രസിഡണ്ടുമായ കീടക്കാടന്‍ കുഞ്ഞിമുഹമ്മദിന്റെയും കദീജയുടെയും മകളാണ്. സഹോദരന്‍: നബീല്‍. തരുവണ സ്വദേശി ഷൗക്കത്താണ് വരന്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍