ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി; സാങ്കേതിക തകരാറാണ് കാരണമെന്ന് ഫിനാന്‍സ് അധികൃതര്‍
മാനന്തവാടി: ശ്രീറാം ഫിനാന്‍സിനെതിരെ മാനന്തവാടിയിലും വായ്പ തട്ടിപ്പ് പരാതി. ഇടപാടുകാര്‍ അറിയാതെ ലക്ഷക്കണക്കിന് രൂപയുടെ അധിക വായ്പ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. എടുക്കാത്ത വായ്പയുടെ തിരിച്ചടവ് ബാധ്യതയും സിബില്‍ സ്‌കോര്‍ ഇടിവും നേരിടേണ്ടി വന്നതോടെയാണ് ഇടപാടുകാര്‍ സംഭവമറിയുന്നത്.
മാനന്തവാടിയിലും ചില ടാക്‌സി െ്രെഡവര്‍മാരുള്‍പ്പെടെയുള്ളവരാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം കല്‍പ്പറ്റ ശാഖക്കെതിരെയും, കോഴിക്കോട് വിവിധ ശാഖകള്‍ക്കെതിരെയും സമാന പരാതി ഉയര്‍ന്നിരുന്നു.
സ്ഥാപനത്തില്‍ നിന്ന് നേരത്തെ വായ്പയെടുത്തവരും, ജാമ്യം നിന്നവരും കൃത്യമായി തിരിച്ചടവ് നടത്തിയിട്ടും ഇപ്പോള്‍ വലയുന്നതായാണ് പരാതി. തങ്ങളറിയാതെയാണ് തങ്ങളുടെ പേരില്‍ രണ്ടും, മൂന്നും അധിക വായ്പകള്‍ അനുവദിച്ചതെന്നാണ് ഇവരുടെ ആരോപണം. ഒരു ലക്ഷം മുതല്‍ ആറുലക്ഷം രൂപവരെയുള്ള വായ്പകളാണ് പലരുടെയും അക്കൗണ്ടില്‍ കണ്ടെത്തിയത്. പലതിലും തിരിച്ചടവ് കാണിക്കുന്നുമുണ്ട്. പരാതിയുമായി ഫിനാന്‍സിലെത്തുന്നവരുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ പ്രശ്‌ന പരിഹാരം വരുമെന്നും, തികച്ചും സാങ്കേതിക പിഴവ് മൂലമാണ് ഇത് സംഭവിച്ചതെന്നുമാണ് ഫിനാന്‍സ് അധികൃതര്‍ പറയുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
