ഇടതു വലതു മുന്നണികള്‍ ആദിവാസി സമൂഹത്തെ വഞ്ചിക്കുന്നു: കെ.സുരേന്ദ്രന്‍
ബത്തേരി: 60 കൊല്ലമായി കേരളത്തെ പറ്റിക്കുന്ന ഇടതുവലതു മുന്നണികള്‍ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേന്ദ്രസഹായം എത്തിക്കാതെ ആദിവാസി സമൂഹത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് വിജയയാത്രയ്ക്ക് ബത്തേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഗോത്ര സമൂഹത്തിന് നല്ല ആഹാരം പോലും ലഭിക്കുന്നില്ല. ജനസംഖ്യയില്‍ എസ്.ടി വിഭാഗത്തിന്റെ എണ്ണം കുറയുകയാണ്. അവരുടെ സംസ്‌കാരം ഈ രാഷ്ട്രീയക്കാര്‍ നശിപ്പിച്ചു. മണ്ണും കൃഷിയും കയ്യേറി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കോടികള്‍ പാഴാക്കിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
വയനാട് ജില്ലയില്‍ ഭൂമിയുണ്ടായിട്ടും ആദിവാസികള്‍ക്ക് എന്തുകൊണ്ട് നല്‍കുന്നില്ല? കഴിഞ്ഞ മന്ത്രിസഭയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഉണ്ടായിട്ടും അവര്‍ക്ക് എന്ത് ലഭിച്ചു? സിപിഎമ്മും കോണ്‍ഗ്രസും ആദിവാസികളെ ദ്രോഹിക്കുകയാണ്. കര്‍ഷക സ്‌നേഹികളാണെന്ന് പറയുന്ന രണ്ട് മുന്നണികളും വയനാട്ടിലെ കര്‍ഷകര്‍ക്ക് എന്ത് സഹായമാണ് ചെയ്യുന്നത്. കേരളത്തില്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകളാണ് വയനാടിനെ സമ്പൂര്‍ണ്ണമായി തകര്‍ത്തത്. കേന്ദ്രസര്‍ക്കാരിനെ പഴിചാരി ഇനിയും ഈ മുന്നണികള്‍ക്ക് രക്ഷപ്പെടാനാവില്ല. എപിഎംസി നിര്‍ത്തലാക്കണം എന്നു പറഞ്ഞ് സമരം ചെയ്യുന്ന രാഹുല്‍ഗാന്ധി എന്താണ് സ്വന്തം മണ്ഡലത്തില്‍ എപിഎംസി നടപ്പാക്കാത്തത്? വയനാട്ടില്‍ വന്ന് പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി വയനാടിന് എന്തു നല്‍കി? വയനാടിന് പറ്റിയ അബദ്ധമാണ് രാഹുല്‍ഗാന്ധിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍