പാചകവാതക വിലവര്‍ധനവ് ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്ന നടപടി: കെ.എച്ച്.ആര്‍.എ.
കൊച്ചി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടുംവര്‍ദ്ധിപ്പിച്ചത് കേരളത്തില്‍ ഹോട്ടല്‍ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് കേരള ഹോട്ടല്‍ & റസ്‌റ്റോറന്റ് അസോസിയേഷന്‍. സിലിണ്ടറിന് ഒറ്റയടിക്ക് 49 രൂപ വര്‍ദ്ധിപ്പിച്ച നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ല. കഴിഞ്ഞമാസവും പാചകവാതകത്തിന് വിലവര്‍ദ്ധിപ്പിച്ചിരുന്നു. വിലവര്‍ദ്ധനവ് ഹോട്ടല്‍ റസ്‌റ്റോറന്റ്, ബേക്കറി, യുണിറ്റുകളുടെ പ്രവര്‍ത്തന ചെലവ് കാറ്ററിംഗ് കുത്തനെകുട്ടും. നിത്യോപയോഗസാധനങ്ങളുടേയും പച്ചക്കറികളുടേയും വിലക്കയറ്റത്തിനു പുറമെ പാചകവാതക വിലയും വര്‍ദ്ധിപ്പിച്ചത് ഹോട്ടല്‍ മേഖലയെ തകര്‍ക്കും. ഈ മേഖലയുമായി നേരിട്ടും അല്ലാതേയും പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടേയും, ചെറുകിട സംരംഭകരെയും ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ് പാചകവാതക വിലവര്‍ദ്ധനവ്. അന്യായമായി വര്‍ദ്ധിപ്പിച്ച പാചകവാതക വില പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറല്‍ സെക്രട്ടറി എന്‍. അബ്ദുള്‍ റസാഖും അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
