വാഹനാപകടത്തില്‍ വയോധിക മരിച്ച സംഭവം; മനപൂര്‍വ്വമായ നരഹത്യയെന്ന് തെളിഞ്ഞു; 4 പേര്‍ കൂടി അറസ്റ്റില്‍

മേപ്പാടി: മേപ്പാടി ഒന്നാംമൈലില്‍ ബൊലേറോ വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വയോധിക മരിച്ച സംഭവം മന:പൂര്‍വ്വമായ നരഹത്യയെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. നെല്ലിമുണ്ട പൂളപ്പറമ്പന്‍ ഇബ്രാഹിമിന്റെ ഭാര്യ ബിയ്യുമ്മയാണ് മരിച്ചത്. സ്‌കൂട്ടറോടിച്ച ഇവരുടെ പേരകുട്ടി അഫ്‌ലഹിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഈ സംഭവത്തിലാണ് ബൊലേറോ വാഹനത്തിലുണ്ടായിരുന്ന കാസര്‍കോഡ് സ്വദേശികളായ അരമംഗലം പുതിയവളപ്പ് വീട്ടില്‍ പ്രശാന്ത് (21), പെരുമ്പള വലയങ്കുഴി പച്ചിലങ്കര വീട് നിഥി നാരായണന്‍ (20), പെരുമ്പള ചാവക്കാട് വീട് നിഥിന്‍ നാരായണന്‍ (22), പിന്നെ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിങ്ങനെ നാല് പേരെ മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശും സംഘവും ഇന്ന് അറസ്റ്റ് ചെയ്തത്. വാഹന െ്രെഡവറായ കാസര്‍കോട് പെരുമ്പള അഖിലി (26)നെ നേരത്തെ അറസ്റ്റ് ചെയ്യുകയും കല്‍പ്പറ്റ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. കൊട്ടിയൂര്‍ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം അഞ്ചംഗ സംഘം മദ്യലഹരിയില്‍ ചൂരല്‍മല ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം അഫ്‌ലഹും, ബിയുമ്മയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇവരുടെ മുന്നില്‍ പെടുകയും സംഘവുമായി വാക്ക് തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് ശേഷം സംഘം സ്‌കൂട്ടര്‍ ഓവര്‍ ടേക്ക് ചെയ്യാതെ പുറകില്‍ തന്നെ പോയി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശേഷം വാഹനത്തിന്റെ ടയര്‍ ബിയുമ്മയുടെ ശരീരത്തിലൂടെ കയറ്റിയിറക്കുകയും, അഫിലഹിനെ നിരക്കിക്കൊണ്ട് പോകുകയും ചെയ്തതായി പോലീസ് പറഞ്ഞു. അപകടമരണത്തിനായിരുന്നു മേപ്പാടി പോലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, പിന്നീട് െ്രെഡവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് െ്രെഡവര്‍ അഖിലിന്റെപേരില്‍ മനഃ പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുക്കുകയും തുടര്‍ അന്വേഷണത്തില്‍ മനഃപൂര്‍വ്വമായ നരഹത്യ കുറ്റം ചുമത്തി മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍