വരള്‍ച്ച രൂക്ഷമായതോടെ വന്യമൃഗങ്ങള്‍ കൂട്ടമായി കബനി തീരത്തേക്ക്
പുല്‍പ്പള്ളി: കര്‍ണാടകയിലെ വനമേഖലകളില്‍ കൊടും വരള്‍ച്ചയെ തുടര്‍ന്ന് തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ ഉള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ കുട്ടമായി കബനി തീരങ്ങളിലേക്ക്. കാടാകെ വരണ്ടുണങ്ങിയതോടെ കാട്ടാനകളടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് ഭക്ഷിക്കാനുള്ളത് കരിയിലകള്‍ മാത്രമാണ്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള വനമേഖലകള്‍ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. വനത്തിലെ ജലസ്രോതസുകള്‍ വറ്റി പച്ചപ്പ് കാണാനില്ല ഇതോടെയാണ് വന്യമൃഗങ്ങള്‍ വയനാട് വന്യജീവി സങ്കേതത്തിലേക്കെത്തുന്നത്.കര്‍ണാടക തമിഴ്‌നാട് വനപ്രദേശത്ത് ഇത്തവണ വരള്‍ച്ച രൂക്ഷമായതോടെ കബനി തീരപ്രദേശങ്ങളിലേക്ക് വന്യമൃഗങ്ങള്‍ കുട്ടത്തോടെയാണെത്തുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍