OPEN NEWSER

Sunday 01. Jun 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അതിര്‍ത്തി ഗ്രാമത്തെ ആവേശത്തിലാറാടിച്ച് മൂരി അബ്ബ സമാപിച്ചു

  • National
15 Nov 2023

 ബൈരക്കുപ്പ: കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പയിലെ പ്രധാനഉത്സവമായ മൂരിഅബ്ബയ്ക്ക് ഇത്തവണയും ആയിരങ്ങളെത്തി. നട്ടുച്ചയിലെ വെയിലിനെ വകവെക്കാതെ അണിയിച്ചൊരുക്കിയ മൂരികളെയും അണിനിരത്തിയുള്ള ഘോഷയാത്രയാണ് ഏറെ കൗതുകമായത്. ചെറുപ്പം മുതലെ പ്രത്യേകമായി പരിപാലിച്ച് വളര്‍ത്തിയ കാളകളെയാണ് മൂരിഅബ്ബയില്‍ പങ്കെടുപ്പിക്കുന്നത്. ഉത്സവദിവസം  കുളിപ്പിച്ച് കുങ്കുമം ചാര്‍ത്തി, പൂമാലയണിയിച്ച്, പട്ടുപുതപ്പിച്ചാണ് മൂരികളെ ക്ഷേത്രസന്നിധിയിലെത്തിച്ചത്.
പ്രത്യേക വഴിപാടുകള്‍ക്ക് ശേഷം ബസവേശ്വരക്ഷേത്രത്തില്‍ നിന്ന് ബൈരശ്വര ക്ഷേത്രത്തിലേക്ക് ഇവയെ ഓടിച്ചു. നേര്‍ച്ചയുടെ ഭാഗമായി കുട്ടികളും മുതിര്‍ന്നവരും കാളപ്പുറത്തേറി ക്ഷേത്രങ്ങള്‍ ചുറ്റുന്ന ചടങ്ങും നടന്നു.

കബനീനദിയുടെ തീരത്ത് നടക്കുന്ന ഈ ഉത്സവം ഒത്തൊരുമയുടേയും ആത്മസംഗമങ്ങളുടെയും പ്രതീകം കൂടിയാണ്. മൂരി അബ്ബ ബൈരക്കുപ്പ ഗ്രാമത്തിന്റെ വെറുമൊരു ഉത്സവം മാത്രമല്ല. അതിന് പൂര്‍വ്വീകരുടെ ജീവിതത്തിന്റെ ഗന്ധം കൂടിയുണ്ട്. ചരിത്രത്തിന്റെ പിന്‍ബലത്തോടെയാണ് കര്‍ണാടക ഗ്രാമമായ ബൈരക്കുപ്പയിലെ ജനങ്ങള്‍ മൂരി അബ്ബ എന്ന ഉത്സവം ആഘോഷിക്കുന്നത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്ന് പലവിധ കാരണങ്ങളാല്‍ ഓടിപ്പോന്ന വേടൈ സമുദായത്തില്‍പ്പെട്ടവര്‍ അവരുടെ പൂര്‍വ്വീകരുടെ രക്ഷപ്പെടലിന്റെ ഓര്‍മ്മപുതുക്കുന്ന ചടങ്ങാണ് മൂരി അബ്ബ. പൂര്‍വ്വീകര്‍ ഓടി രക്ഷപ്പെടുമ്പോള്‍ ശിവ-പാര്‍വ്വതിമാര്‍ കാളകളുടെ രൂപത്തിലെത്തി വഴികാട്ടിയായെന്നും ബൈരക്കുപ്പയില്‍ സ്ഥിരതാമസമാക്കാന്‍ ആജ്ഞാപിച്ചെന്നുമാണ് വിശ്വാസം..

ബൈരക്കുപ്പയിലും പരിസരപ്രദേശങ്ങളിലും ഒതുങ്ങാതെ ബാവലി മുതല്‍ മൈസൂരു താലുക്ക് വരെയുള്ള ഗ്രാമങ്ങളിലെ വിവിധ ഭാഗങ്ങളിലേക്ക് വേടൈ സമുദായത്തില്‍പ്പെട്ടവര്‍ കുടിയേറിപാര്‍ത്തെങ്കിലും മൂരിഅബ്ബയില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളിലുള്ളവരെല്ലാവരും കുടുംബസമേതം ബൈരക്കുപ്പയിലെത്തിച്ചേരും.
മൂരിഅബ്ബയിലെ പ്രധാനപരിപാടിയായ ഘോഷയാത്ര കാണാന്‍ നിരവധി പേരാണ് റോഡിനിരുവശത്തുമായി തമ്പടിച്ചത്.

ഘോഷയാത്രയില്‍ കേരളത്തിന്റെ ഉത്സവങ്ങളെ അനുസ്മരിപ്പിക്കും വിധം അമ്മന്‍കുടവും, താലപ്പൊലിയുമുണ്ടായിരുന്നു. ഡി ബി കുപ്പെയിലെയും പരിസരപ്രദേശങ്ങളിലെയും ഗ്രാമീണരെ ഒന്നിപ്പിക്കുന്ന പ്രധാന ആഘോഷം കൂടിയാണ് മൂരിഅബ്ബ. ദീപവലിക്ക് ശേഷമുള്ള അമാവാസി ദിവസമാണ് എല്ലാവര്‍ഷവും ഈ ആഘോഷമെന്നൊരു പ്രത്യേകത കൂടിയുണ്ട്.

ബൈരക്കുപ്പ പഞ്ചായത്തിന്റെ പൂര്‍ണപിന്തുണയും ഈ ഉത്സവത്തിനുണ്ട്. ഉത്സവദിവസം ബൈരേശ്വരന്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടന്നു. മൂരിഅബ്ബയില്‍ പങ്കെടുക്കുന്നതിനായി പുല്‍പ്പള്ളിയിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നിരവധി പേരാണ് കടവ് കടന്ന് ബൈരക്കുപ്പയിലെത്തിയത്.




advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു
  • വയനാട് ജില്ലയിലെ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 194 പേര്‍
  • വെരുക്, കാട്ടുപന്നി എന്നിവയെ ഷോക്കേല്‍പ്പിച്ച് കൊന്ന് ഇറച്ചിയാക്കി വില്‍പ്പന; മൂന്ന് പേര്‍ പിടിയില്‍.
  • കമ്പമല കെഎഫ്ഡിസി ഓഫീസിനെതിരായ മാവോയിസ്റ്റ് ആക്രമണത്തില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.
  • തര്‍ക്കത്തിനിടെ തലക്കടിയേറ്റ് അയല്‍വാസി മരണപ്പെട്ട കേസില്‍ യുവാവിന് 5 വര്‍ഷം തടവ്
  • മഴ തീവ്രമാകുന്നതിന് മുമ്പ് പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം: മന്ത്രി ഒ ആര്‍ കേളു; ജില്ലയില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; കോടനാട് പ്ലാന്റെഷന്‍ സ്ഥലത്ത് സ്വ
  • ചിറക്കരയില്‍ കാട്ടാനയുടെ വിളയാട്ടം ഭീതിയോടെ പ്രദേശവാസികള്‍
  • ജൂണ്‍ 2ന് സ്‌കൂളുകള്‍ തുറക്കാന്‍ എല്ലാം സജ്ജം; വയനാട് ജില്ലാതല പ്രവേശനോത്സവം കല്‍പ്പറ്റ ജിവിഎച്ച്എസ്എസില്‍
  • സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 2ന്, മഴ ശക്തമായി തുടര്‍ന്നാല്‍ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും: മന്ത്രി വി.ശിവന്‍കുട്ടി
  • മഴ മുന്നറിയിപ്പില്‍ മാറ്റം, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show