ദേഹത്ത്മണ്ണെണ്ണ ഒഴിച്ച് യുവാവിന്റെ ആത്മഹത്യ ഭീഷണി.
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണി. സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത്മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രമേശിനെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കീഴ്‌പ്പെടുത്തി. ലോട്ടറി അടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ കല്‍പ്പറ്റയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തത്. പിന്നീട് ഇന്ന് ഉച്ചയ്ക്ക് മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെയും വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. വര്‍ഷങ്ങളായി വയനാട്ടില്‍ വിവിധ ജോലികള്‍ ചെയ്തു വരികയാണ് രമേശ്. ലോഡ്ജിലെ മുറി ചവിട്ടി പൊളിച്ച് ദേഹത്ത് വെള്ളം ചീറ്റിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത രമേശിനെ പ്രാഥമിക ചികിത്സ നല്‍കാനായി ആശുപത്രിയിലേക്ക് മാറ്റി.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വര്‍ഗീസ് പി ഒ, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.ഹമീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സൈനുദ്ദീന്‍, എ .ആര്‍ രാജേഷ്, എം.പി ധനീഷ് കുമാര്‍, കെ.എസ് ശ്രീജിത്ത്, ഷാഹുല്‍ ഹമീദ്, സുജിത്ത്, അഭിജിത്ത് ഹോം ഗാര്‍ഡുമാരായ രൂപേഷ് ബാബുമോന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍