ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും.
മാനന്തവാടി: ചിങ്ങം ഒന്ന് കര്‍ഷക സമുദായ സംഘടകള്‍ കരിദിനമായി ആചരിക്കും. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചു കളി അവസാനിപ്പിക്കുക, കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരിദിനമായി ആചരിക്കുന്നത്.നാളെ ( ആഗസ്റ്റ് 17) മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ധര്‍ണ്ണയും പൊതുയോഗവും നടത്തുമെന്നും വയനാട് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായാണ് മാനന്തവാടിയിലും പ്രതിഷേധ യോഗം ചേരുന്നത്. രാവിലെ 9.30 മുതല്‍ ഗാന്ധി പാര്‍ക്കില്‍ പ്രതിഷേധ ധര്‍ണ്ണയും പൊതുയോഗവും നടക്കും. യോഗം മാനന്തവാടി ഫെറോന വികാരി ഫാദര്‍ സണ്ണി മഠത്തില്‍ ഉദ്ഘാടനം ചെയ്യും. ഹരിത സേന, വയനാട് കര്‍ഷക കൂട്ടായ്മ, സമസ്ത, എസ്.എസ്.എസ്, തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സുനില്‍ മഠത്തില്‍, സംസ്ഥാന സെക്രട്ടറി പി.ജെ.ജോണ്‍ മാസ്റ്റര്‍, മാത്യു പനവല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍