ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഫണ്ട് വിനിയോഗം വേഗത്തിലാക്കണം: യൂത്ത് ലീഗ്
കല്‍പ്പറ്റ: 2021-22 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്കായി മാറ്റിവെച്ച തുക സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും നാല്‍പ്പത് ശതമാനം പോലും ചിലവഴിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.ടി. ഹുനൈസ് സിക്രട്ടറി സി. ശിഹാബ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.ആകെ വകയിരുത്തിയ തുകയുടെ നാല്‍പ്പത്ശതമാനം തുക മാത്രമാണ് ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും ചിലവഴിച്ചത് . വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ഭവനനിര്‍മ്മാണം, ന്യൂനപക്ഷ വികസനത്തിനായുള്ള മറ്റു ഫണ്ടുകള്‍ എന്നിവ പൂര്‍ണമായും ചെലവഴിച്ചിട്ടില്ല . സാമ്പത്തിക വര്‍ഷം 12 പദ്ധതികളിലായി 30 കോടിയോളം രൂപയാണ് വകയിരുത്തിയത് .എന്നാല്‍ 12 കോടിയോളം രൂപ മാത്രമാണ് സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും ചെലവഴിച്ചിട്ടുള്ളത്. വിവിധമേഖലകളില്‍ കഴിവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി നീക്കിവച്ച നാലു കോടി രൂപ സാമ്പത്തിക സഹായത്തിന്‍ അപേക്ഷകര്‍ ഉണ്ടായിട്ടും ചെലവഴിച്ചിട്ടില്ല . പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് നീക്കിവെച്ച 90 ലക്ഷം രൂപയോളം ചിലവഴിക്കാന്‍ സാധിച്ചിട്ടില്ല. ഭവന നിര്‍മ്മാണത്തില്‍ 5 കോടി രൂപ നീക്കി വെച്ചിട്ടുണ്ടെങ്കിലും തുച്ചമായ തയാണ് ചിലവഴിച്ചത്. ന്യൂനപക്ഷ കാര്യങ്ങളില്‍ വാചാലരാകുന്ന ഇടതു സര്‍ക്കാര്‍ തുടരുന്ന ഇരട്ടത്താപ്പാണ് ന്യൂനപക്ഷ ഫണ്ട് വിനിയോഗത്തില്‍ വ്യക്തമാകുന്നെതെന്നും നിയോജകമണ്ഡലം യൂത്ത് ലീഗ് കുറ്റപ്പെടുത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍