റൂസ കോളേജ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
മാനന്തവാടി:വയനാടിനു വേണ്ടി മാനന്തവാടിയില്‍ പ്രധാനമന്ത്രി ഡിജിറ്റലായി തറക്കല്ലിടല്‍ നിര്‍വ്വഹിച്ച മോഡല്‍ ഡിഗ്രി കോളേജ് രാഷ്ട്രീയ് ഉച്ഛതര്‍ ശിക്ഷാ അഭിയാന്‍ (റൂസ) വൈകാതെ യാഥാര്‍ത്ഥ്യമാവും. കോളേജ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനംചെയ്ത ഫണ്ട് വിഹിതം വൈകുന്നതിലെ തടസ്സം നീക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ നേരില്‍ക്കണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു ആവശ്യപ്പെട്ടു. അനുകൂലമായി ഇടപെടാമെന്നാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭിച്ചതായും മന്ത്രി പറഞ്ഞു.സംസ്ഥാന ആവശ്യപ്രകാരം, രണ്ടാംഘട്ട റൂസ പദ്ധതിയില്‍ കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടുള്ളതാണ്. വയനാട്ടില്‍ ഒരു മോഡല്‍ ഡിഗ്രി കോളേജിന് 2018ല്‍ പദ്ധതി അംഗീകാര ബോര്‍ഡ് (പിഎബി) യോഗം അതിന് അനുമതിയും നല്‍കി. അതേ വര്‍ഷംതന്നെ, മാനവവിഭവശേഷി മന്ത്രാലയ തീരുമാനപ്രകാരമാണ് കോളേജ് മാനന്തവാടിയില്‍ ആവാമെന്ന് നിശ്ചയിച്ചത്.
സംസ്ഥാനസര്‍ക്കാര്‍ തുടര്‍നടപടികള്‍ അതിദ്രുതം നീക്കി. മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജില്‍ നാല് ഹെക്ടര്‍ (4.04686) ഭൂമി ഏറ്റെടുത്ത് കോളേജാവശ്യത്തിനു കൈമാറി. നാല് ബിരുദ കോഴ്‌സുകള്‍ക്കും നാല് അധ്യാപക തസ്തികകള്‍ക്കും പത്ത് അനധ്യാപകതസ്തികകള്‍ക്കും പ്രാരംഭമെന്ന നിലയ്ക്ക് അനുമതി നല്‍കി. നടപടികള്‍ വേഗത്തിലാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെയും നിയമിച്ചു. ഇത്രയും പശ്ചാത്തലത്തിലാണ് കോളേജിനുള്ള തറക്കല്ലിടല്‍ പ്രവൃത്തി നിര്‍വ്വഹിക്കപ്പെട്ടത്. കേന്ദ്രവിഹിതം പ്രതീക്ഷിച്ച് ടെന്‍ഡര്‍ നടപടികള്‍ക്കും തുടക്കമിട്ടു കഴിഞ്ഞതാണ്. എന്നാല്‍ കേന്ദ്രം പ്രഖ്യാപിച്ച ഫണ്ട് ലഭിക്കാത്തതിനാല്‍ റൂസ കോളേജ് വൈകുകയായിരുന്നു.
സംസ്ഥാനത്തിന് മൂന്നാംഘട്ട റൂസയ്ക്കുള്ള അനുമതി ലഭിക്കാത്തതുകൊണ്ടുള്ള പ്രായോഗികപ്രയാസങ്ങളും മന്ത്രി അറിയിച്ചിട്ടുണ്ട്. സ്വയംഭരണപദവി നിര്‍ബന്ധമാക്കാതെ, 3.5 നാക് ഗ്രേഡ് ലഭിച്ച കോളേജുകള്‍ക്കെല്ലാം റൂസ ഫണ്ട് ലഭ്യമാക്കാന്‍ പാകത്തില്‍ നടപടിക്രമങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും മന്ത്രി കൂട്ടിചേര്‍ത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍