നെല്ലിയമ്പം ഇരട്ടക്കൊലപാതകം: പ്രതിയെ ആയുധവും, വിരലുറകളും വാങ്ങിയ കടകളിലെത്തിച്ച് തെളിവെടുത്തു
പനമരം: പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാത കേസിലെ പ്രതിയായ അര്‍ജുനെ കത്തിയും, വിരലുറകളും വാങ്ങിയ നടവയലിലെ കടകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൂടാതെ ചോദ്യം ചെയ്യുന്നതിനിടെ അര്‍ജുന്‍ കഴിച്ച എലിവിഷം വാങ്ങിയ കടയിലെത്തിച്ചും തെളിവെടുപ്പ് നടത്തി. പിന്നീട് വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയില്‍ വിരലുറകളും, കൃത്യം നടന്ന ദിവസം ഉപയോഗിച്ച തോര്‍ത്തും ,പാന്റ്‌സിന്റെ ഭാഗവും കത്തിച്ച് കളഞ്ഞ സ്ഥലം കണ്ടെത്തി. സ്ഥലത്ത് നിന്നും ശാസ്ത്രീയ തെളിവുകള്‍ക്കുള്ള അവശിഷ്ടങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. തുടര്‍ന്ന് മോഷ്ടിക്കാനായി അകത്ത് കയറിയ വിധവും വീട്ടുകാരെ ആക്രമിച്ച് കൊലപ്പെടുത്തിയ രീതിയും പ്രതി പോലീസിന് വിശദീകരിച്ചു കൊടുത്തു.
കട്ടികൂടിയ വിരലുറകളും, കറിക്കത്തിക്ക് സമാനമായ കത്തിയുമാണ് പ്രതി കൊലപാതകത്തിനായുപയോഗിച്ചത്. വിരലുറകളും, തോര്‍ത്തും, പാന്റ്‌സിന്റെ മുറിച്ചു കളഞ്ഞ അടിഭാഗവും കത്തിച്ച സ്ഥലം സംഘം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചു. വീടിനകത്ത് പ്രവേശിക്കുന്നതിനായി ആദ്യ ശ്രമം നടത്തിയപ്പോള്‍ മുറിച്ചുമാറ്റിയ ശേഷം വലിച്ചെറിഞ്ഞ മരത്തിന്റെ ജനലഴി പറമ്പില്‍ നിന്നും പ്രതി പോലീസിന് കണ്ടെടുത്ത് നല്‍കി.
തുടര്‍ന്ന് സംഭവ ദിവസം കൊല നടത്തിയ രീതി പ്രതി പോലീസിന് വിശദീകരിച്ച് നല്‍കി. സെപ്തംബര്‍ 17 നാണ് നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ നായര്‍, ഭാര്യ പത്മാവതി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അര്‍ജ്ജുനെ അറസ്റ്റ് ചെയ്തത്. ജൂണ്‍ പത്തിനാണ് നെല്ലിയമ്പത്ത് വീട്ടില്‍ വെച്ച് മുന്‍ അധ്യാപകനായ പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയും കൊല ചെയ്യപ്പെട്ടത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍