പശുക്കിടാവിനെ വന്യമൃഗം കൊന്നുതിന്നു;പശുവിനെ കടിച്ച് പരിക്കേല്‍പ്പിച്ചു; കടുവയാണെന്ന് പ്രാഥമിക നിഗമനം
തവിഞ്ഞാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ മുതിരേരി വെള്ളരിപ്പാലം മണക്കാട്ട് ഫ്രാന്‍സിസിന്റെ പശുക്കിടാവിനെ വന്യമൃഗം കൊന്ന ശേഷം സമീപത്തെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോയി പാതി ഭക്ഷിച്ച ശേഷം ഉപേക്ഷിച്ചു.10 മാസം പ്രായമുള്ള കിടാവിനെയാണ് കൊന്നത്. തൊഴുത്തിലുണ്ടായിരുന്ന പശുവിനെയും വന്യമൃഗം ആക്രമിച്ചു. പശുവിന്റെ ദേഹത്ത് കടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുണ്ട്. മുറിവിന്റെ സ്വഭാവവും വ്യക്തമായ കാല്‍പ്പാടുകളും കണ്ടതില്‍ കടുവയാണ് പശുക്കളെ ആക്രമിച്ചതെന്നാണ് സൂചന. കൂടാതെ പ്രദേശവാസികള്‍ കടുവയെ കണ്ടതായും പറയുന്നുണ്ട്. വനപാലകര്‍ സ്ഥലത്തെത്തിയാലെ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുകയുള്ളൂ.
രാത്രി ഒരു മണിക്ക് ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ അവശനിലയിലുള്ള കിടാവിനെ കണ്ടിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീട്ടുകാര്‍ കിടന്നുറങ്ങുകയായിരുന്നു. തുടര്‍ന്ന് രാവിലെ നോക്കിയപ്പോഴാണ് കിടാവിനെ വന്യമൃഗം വലിച്ചുകൊണ്ട് പോയ അടയാളം കാണുന്നത്. തൊട്ടടുത്ത വയലിലൂടെ വലിച്ചുകൊണ്ട് പോയ ശേഷം സമി പത്തെ കുന്നിന്‍ മുകളിലേക്ക് കൊണ്ടുപോയ ശേഷം പകുതി ഭക്ഷിച്ച് ഉപേക്ഷിക്കുകയായിരുന്നു. പരിസരത്തെല്ലാം കടുവയുടേതിന് സമാനമായ വലിയ കാല്‍പ്പാടുകള്‍ ദൃശ്യമാണ്. പരിസരത്തെ ഒരു വിദ്യാര്‍ത്ഥിയും, കൃഷിക്കാരനും രാവിലെ കടുവയെ കണ്ടതായും, വനപാലകരെ വിവരമറിയിച്ചതായും വീട്ടുകാര്‍ പറഞ്ഞു.സമീപത്ത് വനമേഖല ഇല്ലാതിരുന്നിട്ടും ഇത്തരത്തിലുണ്ടായ സംഭവം നാട്ടുകാരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇവിടെ നിന്നും മാറി വാളാട് ഭാഗത്ത് അടുത്തിടെ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.'
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍