കാട്ടാനക്കൂട്ടം പിന്‍മാറിയതോടെ പിടിയാനക്കുട്ടിയുടെ ജഡം സംസ്‌കരിച്ചു
പുല്‍പ്പളളി: കന്നാരം പുഴയോരത്ത് ചരിഞ്ഞ പിടിയാനയുടെ ജഡത്തിന് സമീപം കാവല്‍ നിന്നിരുന്ന കാട്ടാനക്കൂട്ടം പിന്‍മാറിയതോടെ കുറിച്യാട് റെയ്ഞ്ചിലെ കന്നാരം പുഴയുടെ തീരത്ത് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ ആനക്കുട്ടിയുടെ ജഡം വനം വകുപ്പിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഏകദേശം രണ്ട് മാസം പ്രായമുള്ള പിടിയാനക്കുട്ടിയാണ് ചരിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ആനക്കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കാട്ടാനക്കൂട്ടം ചെരിഞ്ഞ ആനയുടെ സമീപത്ത് നിന്നും മാറാത്തതിനാല്‍ ഇന്ന് 12 മണിയോടെയാണ് ആനകള്‍ പിന്‍മാറിയതോടെ ജഡത്തിനരുകിലെത്താന്‍ വനം വകുപ്പിന് കഴിഞ്ഞത്. ഞായറാഴച മുതല്‍ ആനകളെ തുരത്താന്‍ വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വനം വകുപ്പ് പിന്‍മാറുകയായിരുന്നു. ജഡത്തിന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആനകള്‍ പിന്‍വാങ്ങുകയായിരുന്നു. 4 ഓളം ആനകളാണ് ജഡത്തിനരുകില്‍ ഞായറാഴ്ച രാവിലെ മുതലുണ്ടായിരുന്നത്. ആളുകളെത്തുമ്പോള്‍ ചിഹ്നം വിളിച്ച് പാഞ്ഞടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് വനം വകുപ്പ് ആനക്കുട്ടം പിന്‍മാറുന്നത് വരെ കാത്തിരിക്കുകയായിരുന്നു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍