ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് കണ്ണിവയലില്‍ റോഡിന് താഴയായി പുഴയോട് ചേര്‍ന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. താന്നിക്കല്‍ മുയല്‍ക്കുനി ചന്ദ്രന്റെ മകന്‍ വിപിന്‍ നന്ദു (28) വിന്റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഉയരത്തിലുള്ള റോഡിന്റെ സംരക്ഷണഭിത്തിയുടെ താഴെയാണ് പരിക്കുകളോടെയുള്ള മൃതദേഹം കാണപ്പെട്ടത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഉയരത്തില്‍ നിന്നും താഴേക്ക് വീണതിനെ തുടര്‍ന്നുണ്ടായ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.വിപിന്റെ അമ്മ രുഗ്മിണി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട്‌കേസിലെ പ്രതിയും വിപിന്റെ പിതാവുമായ ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍