തോണി സര്‍വീസ് പുനരാരംഭിച്ചു
പുല്‍പ്പള്ളി:കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബൈരക്കുപ്പയിലേയും മരക്കടവിലേയും തോണിസര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയായി.കോവിഡിനെ തുടര്‍ന്ന് കേരള കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കബനി നദിയിലൂടെയുള്ള തോണി സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ബൈരക്കുപ്പ, മരക്കടവ് കടവുകളിലായി ഇരുപത്തഞ്ചോളം തോണികളായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും തോണിസര്‍വീസ് ആരംഭിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് തോണിക്കാര്‍ മുള്ളന്‍കൊല്ലി, ബൈരക്കുപ്പ പഞ്ചായത്തുകളിലും ഉള്‍പ്പടെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തോണിസര്‍വീസ് പുനരാരംഭിക്കാന്‍ നടപടിയായത്.
ഒരോ തോണിയിലും സാമൂഹിക അകലം പാലിച്ച് അഞ്ച് യാത്രക്കാരെ കയറ്റാമെന്നാണ് നിര്‍ദ്ദേശം. മാര്‍ച്ച് 17നായിരുന്നു തോണിസര്‍വീസ് നിര്‍ത്തിവച്ചത്. സര്‍വീസ് പുനരാരംഭിച്ചതോടെ ബൈരക്കുപ്പ മച്ചൂര്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് തൊഴിലിനും കൃഷിപ്പണികള്‍ക്കും മറ്റും പുല്‍പ്പള്ളി മുള്ളന്‍കൊല്ലി മേഖലയിലേക്ക് എത്തുന്നതിന് എളുപ്പമായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍