പിടികൂടിയ റേഷനരി ഗോഡൗണിലേക്ക് മാറ്റി;അരി അടിച്ചുമാറ്റിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം
മാനന്തവാടി:നിര്‍മ്മാണത്തിലിരിക്കുന്ന സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ സൂക്ഷിച്ച റേഷനരി പൊതുപ്രവര്‍ത്തകരും പ്രാദേശിക ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് പിടികൂടി. ദ്വാരകയിലെ റേഷന്‍ കടനടത്തിപ്പുകാരനായ കെല്ലൂര്‍ സ്വദേശി കെ നിസാറിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിനുള്ളില്‍ നിന്നാണ് എഴുപതിലധികം ചാക്കുകളിലായി സൂക്ഷിച്ച നാല് ടണ്ണോളം റേഷനരിയും മുഹന്നിദ് എന്ന സ്വകാര്യ കമ്പനിപ്പേരിലുള്ള ചാക്കുകളിലേക്ക് മാറ്റിനിറച്ച നൂറിലധികം ചാക്ക് അരിയും കണ്ടെത്തിയത്. ഗോഡൗണില്‍ നിന്നും അരി ഇവിടെയെത്തിച്ച് സ്വകാര്യ കമ്പനി ചാക്കിലേക്ക് മാറ്റി നിറച്ച് പൊതുവിപണിയില്‍ വില്‍പ്പന നടത്താനുള്ള നീക്കമാണെന്നാണ് സൂചന.വ്യാപക പ്രതിഷേധത്തിനിടെ ഡിഎസ്ഒ പി ഉസ്മാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പിടികൂടിയ അരിയുടെ കണക്കെടുത്ത് അരി ഗോഡൗണിലേക്ക് മാറ്റി.രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കെല്ലൂര്‍ മൊക്കത്തുള്ള സിവില്‍ സപളൈസ് ഗോഡൗണില്‍ നിന്നും റേഷന്‍ കടകയിലേക്ക് കൊണ്ടുപോയ അരിയെ പിന്തുടര്‍ന്ന പ്രാദേശികചുമട്ടുതൊഴിലാളികളും പൊതുപ്രവര്‍ത്തകരുമാണ് ഇന്നലെ രാവിലെ വന്‍ റേഷനരി തട്ടിപ്പ് കണ്ടെത്തിയത്.തുടര്‍ന്ന് സിവില്‍ സപ്‌ളൈസ് വകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചു.ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കരിഞ്ചന്തയെന്നാരോപിച്ച് നാട്ടുകാര്‍ ഏറെ സമയം സിവില്‍ സപ്ലൈസ് ഗോഡൗണില്‍ പ്രതിഷേധിച്ചിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍