സെക്രട്ടറിയേറ്റിലെ ആസൂത്രിത തീയിടല്‍ മുഖ്യമന്ത്രിയേയും കൊള്ളസംഘത്തേയും രക്ഷിക്കുവാനുള്ള നീക്കം: കെ.എല്‍ പൗലോസ്
പുല്‍പ്പള്ളി:സെക്രട്ടറിയേറ്റിലെ ആസൂത്രിത തീയിടല്‍ മുഖ്യമന്ത്രിയേയും കൊള്ളസംഘത്തേയും രക്ഷിക്കുവാനുള്ള നീക്കമാണെന്ന് കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കെ.എല്‍ പൗലോസ്.യു.ഡി.എഫ്.സ സ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി പുല്‍പ്പള്ളി യു.ഡി. എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോവിഡ് മഹാമാരിയുടെ മറവില്‍ മുഖ്യമന്ത്രിയുടെ പിന്തുണയോടും ആശീര്‍വാദത്തോടേയും സമസ്ത മേഖലകളിലും വന്‍ അഴിമതി നടക്കുകയാണെന്നും നിയമസഭയില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മറ്റുകാര്യങ്ങള്‍ ഉന്നയിച്ച് തടിതപ്പുന്ന മുഖ്യമന്ത്രിയുടെ സമീപനം സാക്ഷര കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് അദ്ദേഹം ആരോപിച്ചു.നാലരക്കൊല്ലം കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടും ഈ ഭരണകാലത്ത് വിലക്കയറ്റമേ ഉണ്ടായിട്ടില്ല എന്ന മട്ടില്‍ നിയമസഭയില്‍ ഗീര്‍വാണ പ്രസംഗം നടത്തുന്ന ഇ ഈക്കൂട്ടര്‍ക്ക് കേരള ജനത മാപ്പു നല്‍കില്ല.തൊട്ടതിലൊക്കെ കൈയ്യിട്ടുവാരുന്ന മുഖ്യമന്ത്രിയും, കേരളത്തിലെ സഖാക്കന്മാരും മത്സരിക്കുകയാണന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ഇതിനെതിരെ കേരളത്തിലങ്ങോളമിങ്ങോളമുള്ള സാദാരണക്കാര്‍ക്കു വേണ്ടിയുള്ള സമരത്തിന് യു .ഡി.എഫ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.യൂ ഡി എഫ് ചെയര്‍മാന്‍ ടി.എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ എംഎ.സിദ്ദിഖ് തങ്ങള്‍, നേതാക്കളായ ജയന്തി രാജന്‍, സണ്ണി തോമസ്, സി.പി. ജോയി,കെ.എച്ച് അബ്ദുള്‍ നാസര്‍, മേഴ്‌സി ബെന്നി,കെ.അലി,ടി.പി ബീരാന്‍,പി.പി.എസ് ഉമ്മര്‍,ജാഫര്‍ സാദിഖ് എംഎ എന്നിവര്‍ പങ്കെടുത്തു .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍