ദേശീയപാത പ്രഖ്യാപനം; ഇരട്ടത്താപ്പ് കളിക്കുന്നത് സിപിഎമ്മും ബിജെപിയും:ഐസി ബാലകൃഷ്ണന്‍ എംഎല്‍എ
ബത്തേരി:മൈസൂര്‍-മലപ്പുറം ദേശീയ പാത പ്രഖ്യാപനം എന്‍ എച്ച് 766 ലെ യാത്രാ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസിനെ ബാധിക്കില്ലെന്ന് പറയാന്‍ ഇടതു ബിജെപി സര്‍ക്കാരുകള്‍ക്ക് സാധിക്കുമോ എന്ന് ഐ സി ബാലകൃഷ്ണന്‍ എം.എല്‍.എ.കേസിന്റെ അന്തിമ വിധി വരാനിരിക്കെ ഇത്തരമൊരു പ്രഖ്യാപനം തിടുക്കത്തില്‍ നടത്തിയതിന് പിന്നില്‍ കേസ് പരാജയപ്പെടണമെന്ന ഗൂഢ ലക്ഷ്യമുണ്ടെന്നും കുട്ട- ഗോണിക്കുപ്പ റോഡ് ഉപയോഗിക്കാനും എന്‍എച്ച് 766 പൂര്‍ണ്ണമായി അടച്ചുപൂട്ടാനും സാധ്യത ആരാഞ്ഞ കോടതിക്ക് മുന്നിലേക്കാണ് പുതിയ ദേശീയപാതയുടെ പ്രഖ്യാപനം എത്തുന്നതെന്നും അദ്ദേഹം.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ കൂടിയും കര്‍ണാടകയിലെ കടുവാ സങ്കേതങ്ങളില്‍ക്കൂടിയും കടന്നു പോകുന്ന നിര്‍ദിഷ്ട ദേശീയപാത സ്ഥലം ഏറ്റെടുത്ത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാകില്ലെന്ന് ഇരു സര്‍ക്കാരുകള്‍ക്കും അറിയാം. വസ്തുത ഇതായിരിക്കെ ദേശീയപാതയുടെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ചോര കുടിക്കാനുള്ള ബുദ്ധിക്ക് പിന്നില്‍ സി പി എമ്മിന്റെ കണ്ണൂര്‍ നേതൃത്വവുമുണ്ട്.പുതിയ ഒരു ദേശീയ പാത കൂടി ജില്ലക്ക് കിട്ടുന്നതില്‍ സന്തോഷമേയുള്ളു. പക്ഷെ അത് നിലവിലുള്ള ദേശീയ പാത അടച്ചു പൂട്ടിയാവില്ല എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത സി പി എമ്മിനും ബി ജെ പി ക്കുമുണ്ട്. ജനങ്ങളൊന്നാകെ പങ്കെടുത്ത യുവജന സമരം അവസാനിപ്പിക്കാന്‍ നല്‍കിയ ഉറപ്പുകളിലൊന്നു പോലും പാലിക്കാത്തത് സി പി എം നയിക്കുന്ന കേരള സര്‍ക്കാരും ബി ജെ പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരുമാണ്.എന്നിട്ടും സമരത്തിന് തുരങ്കം വെച്ചത് യു ഡി എഫ് ആണെന്ന പ്രസ്താവനയിലൂടെ സി പി എം ഉദ്ദേശിക്കുന്ന ആടിനെ പട്ടിയാക്കല്‍ പരിപാടി വയനാട്ടില്‍ നടക്കില്ല. സമരമവസാനിപ്പിക്കാന്‍ ഗൂഡാലോചന നടന്ന പിണറായിയുടെ വീട്ടില്‍ നിന്നു തന്നെയാണ് ജനങ്ങളെ ഭിന്നിപ്പിക്കാനായി പുതിയ ദേശീയപാത എന്ന തന്ത്രത്തിന്റെ ഗൂഢാലോചനയും നടന്നത്.രാത്രിയാത്ര നിരോധനം നിലവില്‍ വന്ന അന്ന് മുതല്‍ വിഷയത്തില്‍ സി പി എമ്മും ബി ജെ പിയും കാണിച്ചു വരുന്ന ഇരട്ടത്താപ്പ് നയം ഇപ്പോളും തുടരുകയാണ്. യു ഡി എഫിനും സ്ഥലം എം എല്‍ എ ആയ എനിക്കും വിഷയത്തില്‍ ഒരേ നിലപാടാണെന്നും അത് പൊതുസമൂഹത്തിന് ബോധ്യമുണ്ടെന്നും നട്ടാല്‍ കുരുക്കാത്ത നുണപ്രചരണങ്ങളിലൂടെ സി പി എം സ്വയം പരിഹാസ്യരാവരുതെന്നും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍