ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു
നെല്ലിയമ്പം:നെല്ലിയമ്പം നീലാല നബീസ സുലൈമാന്റെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിതെറിച്ച് വീടിന് കേടുപാടുകള്‍ സംഭവിക്കുകയും, ഗൃഹോപകരണങ്ങളും, സാധന സാമഗ്രികളും കത്തി നശിക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരമാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഫ്രിഡ്ജിന് തീപിടിക്കുകയും തുടര്‍ന്ന് പൊട്ടിതെറിക്കുകയുമായിരുന്നു. വീടിന്റെ ആസ്ബസ്‌റ്റോസ് മേല്‍ക്കൂര തകരുകയും, ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും കത്തി നശിക്കുകയും ചെയ്തു. അപകടസമയത്ത് വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന നബീസയുടെ മകന്‍ പുക പടരുന്നത് കണ്ട് പുറത്തേക്ക് മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകട സമയത്ത് മറ്റുള്ള വീട്ടുകാരെല്ലാവരും പുറത്ത് പോയതായിരുന്നു. അതു കൊണ്ട് തന്നെ വലിയ അപകട സാധ്യത ഒഴിവാകുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീശനും സംഘവും തീ പൂര്‍ണമായി അണക്കുകയും മറ്റ് നടപടിക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറയുന്നു.സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ റെസ്‌ക്യു ഓഫീസര്‍മാരായ എ.വി വിനോദ് , അഖില്‍ രാജ്, പി.കെ അനീഷ്, വി എം നിധിന്‍, എസ് നിധിന്‍, കെ സുധീഷ്, െ്രെഡവര്‍മാരാന്‍ എം ആര്‍ രതീഷ്, എ.ആര്‍ രാജേഷ് തുടങ്ങിയവരടങ്ങുന്ന അഗ്‌നി ശമന സേനാംഗങ്ങളും തീയണക്കുന്നതിലും മറ്റും പങ്കാളികളായി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍