വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധര്‍ണ്ണ നടത്തി
പുല്‍പ്പള്ളി:ബത്തേരി പുല്‍പ്പള്ളി റോഡ് അടക്കം വനത്തിലൂടെ കടന്നു പോകുന്ന 4 ഹൈവേകളില്‍ ഹമ്പുകള്‍ ഉണ്ടാക്കി യാത്ര തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന വനം വകുപ്പിന്റെ നീക്കത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.വന്യമൃഗങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ കുടിയേറ്റ കാലംമുതല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ജില്ലയിലെ തന്നെ ഏറ്റവും നല്ല റോഡുകളിലൊന്നായ ബത്തേരി പുല്‍പ്പള്ളി റോഡില്‍ ഹംപുകള്‍ സ്ഥാപിച്ച് തടസ്സപ്പെടുത്താന്‍ ഉള്ള നടപടികളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്‍മാറണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ചില രഹസ്യ അജണ്ടകളുടെ പേരില്‍ കുടിയേറ്റ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനും, ക്രമേണ റോഡ് അടച്ചുപൂട്ടാനുമുള്ള നീക്കത്തിനെതിരെ മുഴുവന്‍ സാമൂഹ്യരാഷ്ട്രീയയുവജന പ്രസ്ഥാനങ്ങളുടെയും, പൊതുസമൂഹത്തിന്റെയുംപിന്തുണയോടു കൂടി പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രതിഷേധ പരിപാടികളുടെ സൂചനയായി പുല്‍പ്പള്ളി ട്രാഫിക് ജംഗ്ഷനില്‍ കറുത്ത മാസ്‌ക് ധരിച്ച് പ്ലാക്കാര്‍ഡുകള്‍ ഏന്തി പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ നടത്തി.നല്ല ഒരു ആശുപത്രി പോലുമില്ലാത്ത പുല്‍പ്പള്ളി പ്രദേശത്തിന് പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന റോഡ് ഇത് മാത്രമാണ്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളുടെ വളര്‍ച്ചയെയും വികസനത്തെയും തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ നിയമപരമായ നടപടികളും കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചുവ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിര അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധര്‍ണ ജില്ലാ വൈസ് പ്രസിഡണ്ട് ഇ.ടി. ബാബു ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി അജിമോന്‍.കെ.എസ്, ട്രഷറര്‍ പി.സി.ബേബി, ജോസ് കുന്നത്ത്, എന്‍.യു. ഉലഹന്നാന്‍, ടോമി.പി.സി എന്നിവര്‍ പ്രസംഗിച്ചു.ബാബു രാജേഷ്, കെ.ജോസഫ്, വേണുഗോപാല്‍, അജേഷ്, വികാസ് ജോസഫ്, ഷാജിമോന്‍, പ്രഭാകരന്‍, രാഘവന്‍.സി.എം, കെ.ജെ.തോമസ്, ടി.പി.തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍