OPEN NEWSER

Friday 03. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊല്ലപ്പെട്ടത് ആശൈകണ്ണന്‍ തന്നെ..!

  • Mananthavadi
16 Nov 2017

ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളുകള്‍ അഴിയുന്നു; മകനും സുഹൃത്തും കസ്റ്റഡിയിലെന്ന് സൂചന; ഒദ്യോഗിക സ്ഥിരീകരണം നല്‍കാതെ പോലീസ്

തോണിച്ചാല്‍ പയിങ്ങാട്ടിരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശി ആശൈ കണ്ണന്റേതാണെന്ന് വ്യക്തമായി. ഇയ്യാളെ കൊന്നുകുഴിച്ചുമൂടിയതാണെന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു മകനെയും സുഹൃത്തിനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായി സൂചന. മദ്യലഹരിയിലെത്തുന്ന പിതാവിന്റെ ക്രൂരതസഹിക്കവയ്യാതെയാണ് കൃത്യമെന്ന് നിഗമനം. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കാതെ അന്വേഷണ ഉദ്യോഗസ്ഥര്‍.

എടവക പയിങ്ങാട്ടിരിയിലെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലെ മുറിക്കുള്ളില്‍ കുഴിച്ചിട്ട നിലയില്‍കണ്ടെത്തിയ മൃതദേഹം തമിഴിനാട് ഉസ്ലാംപെട്ടി സ്വദേശിയും പരമതേവരുടെ മകനുമായ ആശൈ കണ്ണന്റേതെന്ന് (48) തിരിച്ചറിഞ്ഞു. മാനന്തവാടി തഹസില്‍ദാര്‍ എന്‍.ഐ ഷാജുവിന്റെ നേതൃത്വത്തില്‍  മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയിനു ശേഷം ആശൈ കണ്ണന്റെ ഭാര്യ മണി മേഖലൈയും മകന്‍ ജയപാണ്ടിയും (വിഷ്ണു) വും ചേര്‍ന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ധരിച്ച വസ്ത്രങ്ങളും, ശരീരത്തിലെ മറ്റടയാളങ്ങളും നോക്കിയാണ് ഇവര്‍ മൃതശീരം തിരിച്ചറിഞ്ഞതായി മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യമുമ്പാകെ വെളിപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോ പ്രൊഫസര്‍ ഡോ. സുജിത്ത് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമികപരിശോധന നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

സംഭവവുമായി ബന്ധപ്പെട്ട് ആശൈ കണ്ണന്റെ മകനും സുഹൃത്തും പോലീസ് കസ്റ്റഡിയിലുള്ളതായാണ് സൂചന. എന്നാല്‍ അന്വേഷണണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. മദ്യലഹരിയില്‍ വീട്ടിലെത്താറാറുള്ള ആശൈ കണ്ണന്‍ ഭാര്യയെ മര്‍ദിക്കുന്നതും വീട്ടില്‍ പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവായിരുന്നു. ഇക്കാരണം കൊണ്ട് മുമ്പ് പലതവണ അച്ഛനും മക്കളും തമ്മില്‍് സംഘര്‍ഷങ്ങളുണ്ടായിട്ടുള്ളതായി നാട്ടുകാര്‍ വെളിപ്പെടുത്തി. മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി മുന്നോട്ട് പോകുന്നുണ്ട്. നാളെ ഉച്ചയോടെ സംഭവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.

 

Also Read:

 

തമിഴ്‌നാട്ടില്‍ നിന്നും ആറ് വര്‍ഷം മുമ്പ് തോണിച്ചാലിലെത്തി വാടകയ്ക്ക് താമസി്ച്ചുവരികയായിരുന്ന  മണിമേഖലയെന്ന സ്ത്രീയുടെ ഭര്‍്തതാവ് ആശൈ കണ്ണനാണ് മരിച്ചതെന്നാണ് സൂചനകള്‍. കഴിഞ്ഞ നവമിക്ക് ശേഷം ഇയ്യാളെ കാണ്മാനില്ലായിരുന്നൂവെന്ന് പരിസരവാസികള്‍ പറഞ്ഞു. മണിമേഖല മക്കള്‍ സുന്ദരപാണ്ഡി, ജയപാണ്ഡി, അരുണ്‍ പാണ്ഡി എന്നിവരോടൊപ്പമാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷമായി പയിങ്ങാട്ടിരിയിലെ സുലൈമാന്‍ കോര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്. ഭാര്യയും മക്കളുമായി അകന്ന് കഴിഞ്ഞുവന്നിരുന്ന ആശൈകണ്ണന്‍ ഇടയ്ക്ക് മാത്രമാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കെല്ലാം ഇയ്യാള്‍ പൊതുവെ അപരചിതനായിരുന്നു. ഇയ്യാളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് ജാഗ്രത പുലര്‍ത്തുകയാണ്. കൊലപാതകമാണെന്ന് ഏകദേശം വ്യക്തമായിട്ടുണ്ടെങ്കിലും പോ്‌സ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്ത് വന്നാലെ കൊലപാതകം ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്ന് പോലീസ് വ്യക്തമാക്കി.  സംഭവവുമായി ബന്ധപ്പെട്ട് ആശൈകണ്ണന്റെ മകനെയും സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്തുവരുന്നതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നുംതന്നെ പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം ഏകദേശം ഒരുമീറ്ററോളം ആഴത്തിലാണ് കാണപ്പെട്ടത്. വളരെ കൃത്യമായി തയ്യാറാക്കിയ കുഴിയിലാണ് മൃതദേഹം മൂടിയിരുന്നത്. തുണിയാല്‍മൂടപ്പെട്ടനിലയില്‍ ദേഹത്ത് ചെങ്കല്ലുകള്‍ കയറ്റിവെച്ച അവസ്ഥയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. കുഴിക്കുള്ളില്‍ നിന്നും ഒരു പൈപ്പിന്റെ കഷണവും, മദ്യകുപ്പിയും കണ്ടെത്തിയിരുന്നു. 
 
ഇന്ന് ഉച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ അസോസിയേറ്റ് പ്രൊഫസര്‍ സുജിത്ത് ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് മൃതദേഹ പരിശോധന നടത്തിയത്. വയനാടിന്റെ ചുമതല വഹിക്കുന്ന കോഴിക്കോട് സയന്റിഫിക് ഓഫീസര്‍ വി വിനീത്, വിരലടയാള വിദഗ്ധരായ കെവി സുനീഷ്, നിയാദ്, സുരേഷ്, സൂരജ് കുമാര്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍ഐ ഷാജു, ഡപ്യൂട്ടി തഹസില്‍ദാര്‍ എംജെ അഗസ്റ്റിന്‍, നല്ലൂര്‍നാട് വില്ലേജ് ഓഫീസര്‍ കെഎസ് ജയരാജ്, മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യ, കല്‍പ്പറ്റ എഎസ്പി ചൈത്ര തെരേസ ജോണ്‍, മാനന്തവാടി സിഐ പികെ മണി, വിവിധ സ്റ്റേഷനുകളിലെ എസ്‌ഐമാര്‍,അഡിഷണല്‍ എസ്‌ഐമാര്‍.ജുനിയര്‍എസ്‌ഐമാര്‍,പ്രോബോഷന്‍ എസ്‌ഐമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം പരിശോധിച്ചത്. പരിശോധനസമയത്ത് ജനപ്രതിനിധകളടക്കം അഞ്ച് തദ്ധേശവാസികളേയും പോലീസ് നടപടി ക്രമങ്ങളില്‍ ഭാഗവാക്കാക്കി.

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കടുവ കൊല്ലപ്പെട്ട കേസ്; പ്രതികളെ വെറുതെ വിട്ടു
  • കാഞ്ഞിരത്തിനാല്‍ ഭൂമി: കളക്ടര്‍ അയച്ച പുതുക്കിയ റിപ്പോര്‍ട്ട് നിര്‍ണ്ണായകം
  • 9 ലിറ്റര്‍ വാറ്റ് ചാരായവും വാഷുമായി യുവാവ് പിടിയില്‍
  • എന്റെ പൊന്നേ........! സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, പവന് 87000
  • ഒടുവില്‍ പുലി കൂട്ടില്‍ കുടുങ്ങി.
  • ഹൃദയപൂര്‍വം: ബോധവത്ക്കരണ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി; ഹൃദയാഘാത പ്രഥമ ശുശ്രൂഷാ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു
  • മൂടക്കൊല്ലി വനത്തില്‍ നിന്നും കേഴ മാനിനെ വേട്ടയാടിയ സംഘത്തെ പിടികൂടി
  • ഓപ്പണ്‍ ഫോറത്തില്‍ ശ്രദ്ധേയമായി പൊതുജന നിര്‍ദ്ദേശങ്ങള്‍
  • തദ്ദേശസ്ഥാപനങ്ങള്‍ അധികാരം വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കണം: സി.അസൈനാര്‍; വയനാട് ജില്ലയിലെ വികസന സദസിന് അമ്പലവയലില്‍ തുടക്കമായി;വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ഗ്രാമപഞ്ചായത്ത്
  • തുരങ്കപാത വയനാട് ജില്ലയുടെ വികസന മുഖഛായ മാറ്റും: മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show