സംസ്ഥാനത്ത് ആദ്യമായി ഗോത്രോന്നതി പദ്ധതിക്ക് നെന്മേനിയില്‍ തുടക്കം
ബത്തേരി: ഗോത്ര വിഭാഗക്കാരുടെ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലാദ്യമായി നെന്മേനി ഗ്രാമപഞ്ചായത്തില്‍ ഗോത്രോന്നതി പദ്ധതിക്ക് തുടക്കമായി. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, സ്‌ക്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എല്ലാ അടിസ്ഥാനരേഖകളും ഇല്ലാത്തവര്‍ക്കോ നഷ്ടപ്പെട്ടവര്‍ക്കോ ശരിയാക്കി കൊടുക്കുക എന്നതാണ് ഗോത്രോന്നതി പദ്ധതിയുടെ ലക്ഷ്യം. ആവശ്യമായ അടിസ്ഥാന രേഖകള്‍ കൈവശമില്ലാത്തതിനാല്‍ ഗോത്ര വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങളും അവകാശങ്ങളും നഷ്ടപ്പെടാതിരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഭരണസമിതി പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ െ്രെടബല്‍ പ്രൊമോട്ടര്‍മാരും അക്ഷയ ജീവനക്കാരും കോളനികളിലെത്തി സര്‍വ്വേ നടത്തുകയാണ് ആദ്യഘട്ടം.തുടര്‍ന്ന് അപേക്ഷകളില്‍ ഒപ്പിട്ടു വാങ്ങി ഓണ്‍ലൈന്‍ ചെയ്ത് രേഖകള്‍ ലഭ്യമാക്കും.തുടക്കമെന്ന നിലയില്‍ പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ പദ്ധതി ആരംഭിച്ചു. അടുത്ത രണ്ട് ഘട്ടത്തോടെ തൊട്ടടുത്ത മാസങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിക്കും. മലങ്കര പുഞ്ചവയലില്‍ പഞ്ചായത്ത്തല ഉത്ഘാടനം പ്രസിഡന്റ് ഷീല പുഞ്ചവയല്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയ മുരളി, അസി.സെക്രട്ടറി സി പ്രമോദ്,ബി മധു, രാജന്‍ പുഞ്ചവയല്‍, ഏലിയാസ് കുര്യന്‍,അക്ഷയ സംരഭക ബിന്ദു ഏലിയാസ്, ജിതിന്‍ മലവയല്‍,ധന്യ മാക്കുറ്റി പ്രസംഗിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍