ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി ;മയക്കുവെടി വെക്കാന്‍ ശ്രമം
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. സീതാമൗണ്ട് പാറക്കവലക്ക് സമീപം കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. സി സി എഫിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തിരച്ചിലില്‍ ഉച്ചയോടെയാണ് കടുവയെ കണ്ടെത്തിയത്. കാല്‍പാടുകള്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുവയെ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് കടുവയെ നീക്കങ്ങള്‍ നിരീക്ഷിച്ച് കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. പ്രദേശത്തെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വനംവകുപ്പും, പൊലീസും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി സി എഫ് വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള നൂറംഗ വനപാലകസംഘം ഏഴ് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പിലെ വിദഗ്ധസംഘവും തിരച്ചിലിന് എത്തിയിരുന്നു. വെറ്ററിനറി സര്‍ജന്മാരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നിര്‍ദേശം ലഭിച്ചാല്‍ മയക്കുവെടി പിടികൂടാനാണ് നീക്കം. കഴിഞ്ഞ ദിവസം പ്രദേശത്തെ രണ്ട് വീടുകളിലെ തൊഴുത്തിന് സമീപത്തായി കടുവയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു. കടുവയെ കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമായി വനപാലകസംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയായി കൊളവള്ളി, പാറക്കവല, ഐശ്വര്യക്കവല, സീതാമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കടുവയുടെ സാന്നിധ്യമുണ്ടായിരുന്നത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരുന്നു. കൂടുകളില്‍ കടുവ കുടുങ്ങാത്തതിനെ തുടര്‍ന്നായിരുന്നു മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനത്തിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ജില്ലയിലെ വിവിധ റെയ്ഞ്ചുകളിലുള്ള വനപാലകര്‍ തിരച്ചിലിന് എത്തിയിരുന്നു. വൈകിട്ടോടെ കടുവയെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍