കുറുവാ ദ്വീപില്‍ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ധാരണ

മാനന്തവാടി :വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ധാരണ.മാനന്തവാടി ഫോറസ്റ്റ് ഐ.ബി യില്‍ വച്ച് നടന്ന എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും രാഷ്ട്രീയ തൊഴിലാളി സംഘടനാ നേതാക്കളുടെയും ചര്‍ച്ചയില്‍ ആണ് തീരുമാനം.ഇതനുസരിച്ച് ഇരു കവാടങ്ങളില്‍ നിന്നും ആയിരം വീതം ദിനംപ്രതി രണ്ടായിരം പേരേ പ്രവേശിപ്പിക്കും.പതിനഞ്ച് ദിവസത്തിനകം തീരുമാനം നടപ്പിലാക്കാന്‍ ഉന്നത വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്ധഗ്ധരെ യും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് ആറുമാസത്തിനകം പഠനം നടത്തി. ആളുകളെ കയറ്റുന്നതിലെ നിയന്ത്രണം പുനഃപരിശോധിക്കും.2017 നവം 8 നാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇരു ഭാഗങ്ങളില്‍ നിന്നുമായി ഇരുന്നൂറ് വീതം ദിനംപ്രതി നാന്നൂറ് പേരെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഒരു കടലാസ് പരിസ്ഥിതി സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിയന്ത്രണം .ഇതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് ജനപ്രതിനിധികള്‍ ഇടപെട്ടത്. എം.എല്‍.എ.മാരായ ഒ .ആര്‍ .കേളു ,സി.കെ.ശശീന്ദ്രന്‍ ,ഐ.സി.ബാലകൃഷണന്‍ എം.എല്‍.എയുടെ പ്രതിനിധി നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് പുല്‍പ്പള്ളി പഞ്ചായത്ത് പ്രസി.ബിന്ദു പ്രകാശ് ജില്ല കലക്ടര്‍ എസ്.സുഹാസ് കണ്ണുര്‍ നോര്‍ത്തേണ്‍ സി.സി.എഫ് ശ്രാവണ്‍ കുമാര്‍ വര്‍മ്മ, ഡി.സി.എഫ് സി.രാജേന്ദ്രന്‍, ഡി.എഫ്.ഒ.മാരായ പി.പ്രസാദ്, എം.അബ്ദുള്‍ അസീസ്, ഏ.ഷജ് ന, എം.സി.സാജന്‍ ഡി.ടി.പി.സി, വി.എസ്.എസ്. പ്രതിനിധികളും പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍