കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
കള്ളാടി: കള്ളാടി മണ്ണിടിച്ചിലില്‍ ഇനിയും കണ്ടെത്താനുള്ള ഹിമാചല്‍പ്രദേശ് സ്വദേശിക്കായി ഇന്നും വ്യാപക തിരച്ചില്‍ നടത്തി. ദേശീയ ദുരന്ത പ്രതികരണ സേന, പോലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, അഗ്‌നിശമന സേന വിഭാഗങ്ങളില്‍ നിന്നുള്ള 50 അംഗ സംഘം മീനാക്ഷി പുഴയില്‍ ആറ് കിലോമീറ്ററോളം തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മണ്ണിടിച്ചില്‍ പ്രദേശത്തെ സോണ്‍ രണ്ട്, സോണ്‍ നാല് കേന്ദ്രീകരിച്ച് മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തീവ്ര പരിശോധനയും നടത്തി. പ്രദേശത്ത് നാളെ (ജൂലൈ 12) വ്യാപക പരിശോധന തുടരും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 70 അംഗ സംഘത്തിനൊപ്പം അഗ്‌നിശമന സേന, പോലീസ്, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ്, സിവില്‍ ഡിഫന്‍സ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്.തിരച്ചിലിന്റെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ കള്ളാടിയില്‍ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ, എ.ഡി.എം കെ അജീഷ്, വിവിധ സേന വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
