വയനാട് ജില്ലയില്‍ ഒരു കുട്ടിക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു; ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 9 ആയി;വ്യാപക പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു
ബത്തേരി: വയനാട് ജില്ലയില്‍ ഇന്ന് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല രോ?ഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം ഒമ്പതായി.
പകര്‍ച്ചവ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ.ടി രേഖ അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു.
ഇതുവരെ 514 പേരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഇന്ന് 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 45 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതുവരെ 174 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഫീല്‍ഡ് തല രോഗനിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2227 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. ജില്ലയിലെ 1330 കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു.
938 ഒ.ആര്‍.എസ് പാക്കറ്റുകള്‍ വിതരണം ചെയ്തു. നിലവില്‍ രോ?ഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്ര?ദേശങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും രോഗപ്രതിരോധ മാര്‍ഗ്ഗങ്ങളെ കുറിച്ച് മൈക് അനൗണ്‍സ്‌മെന്റ്, ബോധവത്കരണ ക്ലാസ്സുകള്‍, പകര്‍ച്ച വ്യാധി നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍, ക്ലോറിനേഷന്‍ എന്നിവ നടത്തി വരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും
ഷിഗെല്ല രോഗലക്ഷണങ്ങളുള്ള രോഗികള്‍ വന്നാല്‍ ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും, സ്വകാര്യ ക്ലിനിക്കുകളും ജില്ലാ സര്‍വയലന്‍സ് യൂണിറ്റില്‍ അറിയിക്കണമെന്ന് ആരോ?ഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ഷിഗല്ല രോഗലക്ഷണങ്ങളായി വരുന്നവര്‍ക്ക്, മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് നല്‍കരുതെന്നും രോഗ ലക്ഷണങ്ങളുള്ളവരുടെ വിവരങ്ങള്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് . വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ഈ കുട്ടികള്‍ എല്ലാവരും വീട്ടില്‍ സുരക്ഷിതരാണോ എന്നും അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്. ഷിഗെല്ല കണ്‍ട്രോള്‍ സെല്ലില്‍ നിന്നും കുട്ടികളുടെ വീടുകളിലേക്ക് ഫോണ്‍ വിളിച്ച് ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കുട്ടികള്‍ മറ്റുള്ളവരുമായിട്ടുള്ള സമ്പര്‍ക്കം പരമാവധി കുറക്കേണ്ടതാണ്. കുട്ടികളില്‍ നിന്നും രോഗം മറ്റുള്ളവരിലേക്കും, മുതിര്‍ന്നവരിലേക്കും പകരുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകളും പ്രതിരോധ മാര്‍ഗ്ഗങ്ങളും സ്വീകരിക്കണം. പുതിയതായി രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നവര്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുകയും വേണം.
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
