കുട്ടികളെ പരിഹസിക്കരുത്, ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാര്‍ക്കു കര്‍ശന നിര്‍ദേശം
തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാര്‍ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിതശിശു വികസന വകുപ്പിന്റെ കര്‍ശന നിര്‍ദേശം.അത്തരം നടപടി കുട്ടികളില്‍ മാനസികാഘാത മുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിര്‍ദേശത്തിലുള്ളത്. അങ്കണവാടി സേവനങ്ങളു ടെ ഗുണനിലവാരമുയര്‍ത്തല്‍, പ്രവര്‍ത്തകരുടെ പെരുമാറ്റം മികവുറ്റതാക്കല്‍ എന്നീ ലക്ഷ്യത്തോടെ യാണ് ഇരുപതോളം നിര്‍ദേശങ്ങളുമായി വകുപ്പ് ഉത്തരവിറക്കിയത്.ഓരോ കുട്ടിയും ശാരീരികവും മാനസികവുമാ യി വ്യത്യസ്തരാണ്. അതിനാല്‍ വ്യക്തിസവിശേഷ തയറിഞ്ഞു പരിചരണം നല്‍കണം. അവരെ ഭയ പ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ നടപടിയോ അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.
കുട്ടികള്‍ക്കു ശൗചാലയ പരിശീലനം നല്‍കണം. ശൗചാലയത്തില്‍ പോകേണ്ടിവന്നാല്‍ അവരെ ഭയപ്പെടുത്തരുത്. അങ്കണവാടി വീടുപോലെ തോന്നണം. രക്ഷിതാക്കള്‍ക്ക് വിവരങ്ങള്‍ സത്യസന്ധമായി കൈമാറി പരാതിയൊഴിവാക്കണം. പരാതിയുണ്ടായാല്‍ അടിയന്തര പരിഹാരം കാണണമെന്നുമെല്ലാം നിര്‍ദേശത്തിലുണ്ട്
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
