പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും

പനമരം: ബസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമ ശ്രമം നടത്തിയ കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 6 വര്‍ഷം തടവും 5000 രൂപ പിഴയും. ബത്തേരി മണിച്ചിറ തൊണ്ടെന്മല വീട്ടില്‍ ടി ഫിറോസി (41)നെ യാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഇയാള്‍ ലൈംഗീകാതിക്രമ ശ്രമം നടത്തുകയായിരുന്നു. അന്നത്തെ പനമരം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ ആയിരുന്ന പി സി സജീവ് കേസ് രെജിസ്റ്റര്‍ ചെയ്ത് ആദ്യന്വേഷണം നടത്തുകയും പിന്നീട് ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഓ ആയിരുന്ന കെ.എ എലിസബത്ത് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ജി.ബബിത ഹാജരായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍