OPEN NEWSER

Wednesday 15. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലഹരിക്ക് എതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുന്നു; വിപുലമായ ക്യാമ്പയിന്‍ നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.

  • Keralam
16 Apr 2025

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ തലങ്ങളെയും സ്പര്‍ശിച്ചുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തും. മതമോ ജാതിയോ പാര്‍ട്ടിയോ ലഹരി ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുഖ്യന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ന് രണ്ടു യോഗങ്ങള്‍ നടന്നതായി മുഖ്യമന്ത്രി പറഞ്ഞു. മത സാമുദായിക യോഗവും സര്‍വകക്ഷി യോഗവും. എല്ലാവരും അകമഴിഞ്ഞ പിന്തുണ അറിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലഹരി വ്യാപനം തടയുകയാണ് പ്രധാനം. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്തു. ഇന്ന് യോഗം ചേര്‍ന്നപ്പോള്‍ ഒരു മത സാമുദായിക നേതാവ് തങ്ങളുടെ മെഡിക്കല്‍ കോളേജുകളിലെ കൗണ്‍സിലര്‍മാരെ ലഭ്യമാക്കാമെന്നു അറിയിച്ചു. ലഹരി ഉല്‍പ്പന്നങ്ങളെ ഏതെങ്കിലും മതമോ ജാതിയോ രാഷ്ട്രീയ പാര്‍ട്ടിയോ പ്രോത്സാഹിപ്പിക്കുന്നില്ല. ലഹരി വിരുദ്ധ ജാഗ്രത പുലര്‍ത്താന്‍ അവരവരുടെ അനുയായികളോട് അഭ്യര്‍ത്ഥിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നോ ടു ഡ്ര?ഗ്‌സ് ക്യാമ്പയിന്‍ പരിപാടികളില്‍ പരമാവധി ജന പങ്കാളിത്തം ഉറപ്പാക്കാന്‍ സഹകരണം അഭ്യര്‍ത്ഥിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിവേചനങ്ങള്‍ക്ക് ഇടമില്ല. സണ്‍ഡേ സ്‌കൂളുകള്‍, മദ്രസകള്‍, ഇതര ധാര്‍മിക വിദ്യാഭ്യാസ ക്ലാസുകളും ഇവിടെയെല്ലാം ലഹരിവിരുദ്ധ ആശയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ക്യാമ്പയിന്റെ രൂപരേഖയില്‍ വിശദമായ അഭിപ്രായങ്ങള്‍ ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.

വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും ഊന്നിയാണ് പ്രധാന കര്‍മ്മ പരിപാടികളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലഹരിക്ക് എതിരായ പോരാട്ടം വിട്ടുവീഴ്ചയില്ലാതെ തുടരുന്നു. ലഹരി വിപത്തിന് മുന്നില്‍ കീഴടങ്ങില്ല എന്ന നിശ്ചയദാര്‍ഢ്യത്തോടെ കേരള ജനത ഒന്നിച്ചിറങ്ങിയാല്‍ നമ്മള്‍ വിജയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് കര്‍ഷക സംഗമം നാളെ
  • വയനാട് ജില്ലാ ക്ഷീര സംഗമം നാളെ; മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
  • കാണാതായ മധ്യവയസ്‌കനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
  • വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാള്‍ പിടിയില്‍.
  • റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി യുവാക്കളെ മര്‍ദിച്ച സംഭവം; ഒരാള്‍ കൂടി പിടിയില്‍; പിടിയിലായത് ബാംഗ്ലൂരുവില്‍ ഒളിവില്‍ കഴിയവേ
  • പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി ജില്ലാ ആസൂത്രണ സമിതി
  • പൊന്നും വില; പവന് ഒറ്റയടിക്ക് 2400 രൂപ കൂടി
  • 'കിടക്കാന്‍ സ്ഥലമില്ല, കയ്യില്‍ പണമില്ല' സ്‌റ്റേഷനില്‍ അഭയം ചോദിച്ചെത്തിയത് മോഷണകേസിലെ പ്രതി; കയ്യോടെ പൊക്കി മാനന്തവാടി പോലീസ്
  • വയനാട് ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം ഒക്ടോബര്‍ 21 ന് വെള്ളമുണ്ട പഞ്ചായത്തില്‍
  • അഡ്വ.ടി.ജെ ഐസക് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍സ്ഥാനം രാജിവെച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show