പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-മൈസൂര്‍ ദേശീയ പാത; ജനകീയ കൂട്ടായ്മ ഒക്ടോബര്‍ 26ന്
കുറ്റ്യാടി: നിര്‍ദ്ദിഷ്ട മൈസൂര്‍ മാനന്തവാടി കുറ്റ്യാടി പുറക്കാട്ടിരി ദേശീയ പാതക്കായി ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ ഒക്ടോബര്‍ 26 ശനിയാഴ്ച രാവിലെ 10.30 ന് കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയില്‍ വെച്ച് നടത്തുവാന്‍ കുറ്റ്യാടിയില്‍ ചേര്‍ന്ന ദേശീയ പാത വികസന സമിതി യോഗം തീരുമാനിച്ചു. യാതൊരു സാങ്കേതിക പ്രശ്നങ്ങളോ പാരിസ്ഥിതി പ്രശന്ങ്ങളോ ഇല്ലാത്ത വന സംരക്ഷണം ഉറപ്പ് വരുത്തുന്ന രാത്രികാല നിരോധനം നടപ്പിലാക്കാത്ത ഏക പാതയാണിത്. ഈ ദേശീയ പാത നടപ്പിലാക്കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ദേശീയ പാതക്കായി 7134 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗഡ്കരി അടുത്ത കാലത്ത് അറിയച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഈ പദ്ധതി വേഗത്തില്‍ നടപ്പിലാക്കുവാന്‍ ഈ പാത കടന്ന് പോകുന്ന വിവിധ മണ്ഡലങ്ങളിലെ എം.പി മാര്‍, എംഎല്‍എ മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ നേതൃത്വപരമായ പങ്ക് ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
കേന്ദ്ര സംസ്ഥാന ഗവണ്മെന്റില് സമ്മര്‍ദ്ദം ചെലുത്തി ഈ പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുവാന്‍ ജനപ്രതിനിധികളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഭാരവാഹികളായ ശ്രീ കെ.എ. ആന്റണി, പി.പി.ആലിക്കുട്ടി, സോജന് ആലക്കല്‍, കെ.സി.കൃഷ്ണന് എന്നിവര്‍ അറിയിച്ചു.
ഈ ജനകീയ കൂട്ടായ്മ ബഹുമാന്യനായ കുറ്റ്യാടി എംഎല്‍എ കെ.പി.കുഞ്ഞഹമ്മത് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. ചടങ്ങില്‍ നാദാപുരം എംഎല്‍എ ഇ.കെ.വിജയന് മുഖ്യ അതിഥിയായിരിക്കും. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.പി.ചന്ദ്രി മുഖ്യ പ്രഭാഷണവും കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നബീസ.ഒ.റ്റി, പ്രത്യേക സന്ദേശവും നല്‍കും. പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ജി ജോര്‍ജ്ജ് മാസ്റ്റര്‍, ഷിജില്‍ ഒ.പി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പ്രമുഖ പൊതു പ്രവര്‍ത്തകരും യോഗത്തില്‍ സംസാരിക്കും. കുറ്റ്യാടിയില്‍ ചേര്‍ന്ന ദേശീയപാത വികസന സമിതി യോഗത്തില്‍ ചെയര്മാന് കെ.എ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിക് കളത്തൂര്‍, റോബിന് ജോസഫ്, ജോണ്സന്, രഘുനാഥ്.സി.പി, അഭിലാഷ്.പി. അരുണ്‍, സോജന് ജേക്കബ്, ബിജോയ്.കെ., അഡ്വക്കറ്റ് ജോര്‍ജ്ജ് വാതുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍