കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മറുപടിയാണ് പ്രിയങ്ക ഗാന്ധിയ്ക്കുള്ള വോട്ട് : ബെന്നി ബെഹന്നാന് എം.പി.
മീനങ്ങാടി: ഇന്ത്യയുടെ ജനാധിപത്യ മൂല്യവും രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയുടെ അന്തസത്തയും കാത്തുസൂക്ഷിക്കാന്‍ പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യം പാര്‍ലമെന്റില്‍ അനിവാര്യമാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള മറുപടിയായി ജനങ്ങള്‍ ഈ അവസരം വിനിയോഗിക്കണമെന്നും ബെന്നി ബഹന്നാന് എം.പി അഭിപ്രായപ്പെട്ടു. യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കണ്വെന്ഷന് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പാലക്കാട്ടും ചേലക്കരയിലും മല്‍സരം നടക്കുമ്പോള്‍ അതിന് ഊര്‍ജ്ജം പകരുന്നതാണ് വയനാട്ടിലെ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുന്‍പേ വിജയം ഉറപ്പിച്ച സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി മാറിക്കഴിഞ്ഞു . അതിന്റെ തെളിവായി പത്രികാ സമര്‍പ്പണത്തിന് പ്രിയങ്കാ ഗാന്ധിക്ക് ആശീര്‍വാദവുമായി തടിച്ച് കൂടിയ പതിനായിരങ്ങള്‍ . ഇനി വയനാട്ടുകാരുടെ ഉത്തരവാദിത്വം രാജ്യത്ത് തന്നെ ഏറ്റവുമധികം ഭൂരിപക്ഷത്തോടെ പാര്‍ലമെന്റിലേക്ക് പ്രിയങ്ക ഗാന്ധിയെ അയക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലയില്‍ പ്രിയങ്കാ ഗാന്ധിയുടെ പ്രചരണം 28-ാം തിയ്യതി10 മണിയ്ക്ക്
മീനങ്ങാടിയില്‍ നിന്ന് ആരംഭിക്കും. പ്രചരണത്തുടക്കം വന്‍ വിജയമാക്കി മാറ്റണമെന്ന് തിരഞ്ഞെടുപ്പ് ബത്തേരി നിയോജക മണ്ഡലം ചുമതലയുള്ള ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. വീട് കയറിയുള്ള പ്രചാരണങ്ങള്‍ക്കും നാളെ തുടക്കമാകും. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്മാന്: മനോജ് ചന്ദനക്കാവ്, ആധ്യക്ഷത വഹിച്ചു, ഐ സി ബാലകൃഷ്ണന് എംഎല്‍എ ,
ടിയ മുഹമ്മദ്, എന്‍ എസ് നുസൂര്‍, ഡി.പി രാജശേഖരന്, അബ്ദുള്ള മാടക്കര, കെ ഈ വിനയന്, എംഎ അയൂബ് , വി എം വിശ്വനാഥന്, കെ ജയപ്രകാശ്, കെ ആര് ഭാസ്ക്കരന്‍,പി പി പൈലി, ടി കെ തോമസ് ,കെ ഷമീര്‍,പി കെ നൗഷാദ്, കെ പി നുസ്രത്ത് തുടങ്ങിയവര്‍ സംസാരിച്ചു.തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി ചെയര്മാന് ടി എം ഹയറുദ്ദീന്,ജനറല്‍ കണ്‍വീനര്‍,മനോജ് ചന്ദനക്കാവ് ട്രഷറര്‍,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍