സജനയുടെ സ്വപ്നം സഫലം..! ഇന്ത്യന്‍ വനിതാ ടീമില്‍ സജനയ്ക്കും സ്ഥാനം
മാനന്തവാടി: ബംഗ്ലാദേശിനെതിരെയുള്ള ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമില്‍ മാനന്തവാടി സ്വദേശി സജന സജീവന്‍ ഇടം നേടി. അണ്ടര്‍- 23 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്റെയും ഇന്റര്‍ സോണ്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സൗത്ത് സോണ്‍ ടീമിന്റെയും ക്യാപ്റ്റനായിരുന്നു സജന. സജനയുടെ നേതൃത്വത്തിലുള്ള ടീമാണ് ആദ്യമായി കേരളത്തിന് അണ്ടര്‍ 23 കിരീടം സമ്മാനിച്ചത്. ഡബ്ല്യുപിഎല്ലില്‍ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യപന്തില്‍ തന്നെ സിക്സറടിച്ച് ടീമിനെ വിജയിച്ച താരമാണ് സജന സജീവന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തന്റെ ആദ്യ പന്ത് നേരിട്ട സജ്‌ന ഒരു കൂറ്റന്‍ സിക്‌സില്‍ കൈവിട്ടെന്ന് കരുതിയ വിജയം മുംബൈയ്ക്ക് നേടി കൊടുത്തിരുന്നു. തികച്ചും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ച് മുന്നേറി ഒടുവില്‍ തന്റെ സുപ്രധാന ജീവിത സ്വപ്നം സഫലീകരിച്ചിരിക്കുകയാണ് വയനാടിന്റെ അഭിമാനമായ സജന.
ഹര്‍മന്‍പ്രീത് കൗറാണ് ക്യാപ്റ്റന്‍, സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയാലന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിംഗ് ഠാക്കൂര്‍, ടിറ്റാസ് സാധു എന്നിവരാണ് ടീമില്‍ ഇടം പിടിച്ചത്.
യുപി വാരിയേഴ്‌സിനെതിരെ സോഫി എക്ലസ്റ്റനെ പുറത്താക്കിയ ഡൈവിങ് ക്യാച്ചിലൂടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്‌കാരവും സജനയെ തേടിയെത്തി. റൈറ്റ് ആം ഓഫ് ബ്രേക്ക് സ്പിന്നര്‍ കൂടിയായ താരം രണ്ട് വിക്കറ്റും നേടി. ആഭ്യന്തര ക്രിക്കറ്റിലും മികവ് തെളിയിക്കാനും താരത്തിന് സാധിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍