OPEN NEWSER

Wednesday 21. Apr 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പീഡനകേസ്സില്‍ കുറ്റവിമുക്തനാക്കിയ പ്രതിയെ  അതേ കോടതി നാലര വര്‍ഷം തടവിന് ശിക്ഷിച്ചു; ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം പുതിയ കേസ്സായി പരിഗണിച്ച് വിധി പ്രസ്താവിച്

  • Mananthavadi
17 Jun 2017

നടവയല്‍ സ്വദേശിനിയായ ആദിവാസി യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് പ്രതി പുല്‍പ്പള്ളി കൊളറാട്ട്കുന്ന് ക്ലബിന്‍ ചാക്കോ (29) യെ എസ്.സി എസ്.ടി സ്പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് ഇ.അയ്യൂബ്ഖാന്‍ പത്തനാപുരം വിവിധ വകുപ്പുകളിലായി നാലരവര്‍ഷം തടവിനും രണ്ടര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്.

പ്രസ്തുത കേസ്സില്‍ 2015 മാര്‍ച്ച് 12ന് പ്രതിയെ സ്പെഷല്‍ കോടതി കുറ്റക്കാരനെന്ന് കണ്ട് വെറുതെ വിട്ടിരുന്നു. എന്നാല്‍ വിധിക്കെതിരെ ഇര ഹൈക്കോടതിയെ സമീപിക്കുകയും കേസ്സ് പുതിയ കേസ്സായി പരിഗണിച്ച് വിചാരണ നടത്താന്‍ ഹൈക്കോടതി സ്പഷ്യല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റ് അടിസ്ഥാനത്തിലാണ് പുതിയ വിധി.2014ലാണ് കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി വിവാഹഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും വിവാഹഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.ഈ സംഭവത്തില്‍ കേണിച്ചിറ പോലിസ് 2014ല്‍കേസേടുക്കുകയായിരുന്നു. 2015 മാര്‍ച്ച് 12ന് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് സ്പെഷ്യല്‍ കോടതി ഇയാളെ വെറുതെ വിട്ടു. വിധിക്കെതിരെ ഇര ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.കേസ് പുതിയ കേസായി കണക്കിലെടുത്ത് വിചാരണ നടത്താന്‍ ഹൈക്കോടതി സ്പഷ്യല്‍ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയതിന്റ് അടിസ്ഥാനത്തിലാണ് പുതിയ വിധി ഉണ്ടായത്. പഴയ തെളിവുകള്‍ തന്നെയാണ് പുതിയ കേസിലും കോടതി പരിഗണനക്ക് എടുത്തത്.പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനായുള്ള നിയമത്തില്‍ 2016ല്‍ ഭേദഗതി വരുത്തിയിട്ടുണ്ടെങ്കിലും 2014ലെ ആക്ട് പ്രകാരമാണ് ശിക്ഷ വിധിച്ചത്.എസ്.സി.എസ്.ടി.ആക്ട് സെക്ഷന്‍ 3 പ്രകാരവും സി ആര്‍ പി സി 235 വകുപ്പ് പ്രകാരം 4 വര്‍ഷം തടവും 2 ലക്ഷം രൂപയുമാണ് പിഴ വിധിച്ചത് പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം.ഈ തുക ഇരക്ക് നല്‍കാനും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഐ.പി.സി 506 വകുപ്പ് പ്രകാരം 6 മാസം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രൊസിക്യൂഷന് വേണ്ടി സ്പഷ്യല്‍ പബ്ളിക് പ്രൊസിക്യൂട്ടര്‍ എം.വേണുഗോപാലന്‍ ഹാജരായി.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇടിമിന്നലേറ്റ് ഗര്‍ഭിണികളായ പശുക്കള്‍ ചത്തു
  • സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
  • കാണാതായ യുവാവിനായി തിരച്ചില്‍ നടത്തി
  • ഇടിമിന്നലേറ്റ്  വിദ്യാര്‍ത്ഥിനി മരണപ്പെട്ടു;ഒരാള്‍ക്ക് പരിക്കേറ്റു
  • വയനാട് ജില്ലയില്‍ ഇന്ന്  538 പേര്‍ക്ക് കൂടി കോവിഡ്; 533 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ;89 പേര്‍ക്ക് രോഗമുക്തി
  • നാല് കിലോഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • ഹൈ റിസ്‌ക് സമ്പര്‍ക്കം വന്നവര്‍ക്ക് 14 ദിവസം നിരീക്ഷണം നിര്‍ബന്ധം, പുതിയ മാര്‍ഗനിര്‍ദേശം
  • കൊവാക്‌സിന്‍ ഇരട്ട വ്യതിയാനം വന്ന കൊവിഡിന് ഉള്‍പ്പെടെ ഫലപ്രദം; ആശങ്കകള്‍ക്ക് വിരാമമിട്ട് ഐസിഎംആര്‍ റിപ്പോര്‍ട്ട്
  • സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സേവനങ്ങള്‍ മാത്രം
  • രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ കര്‍ശനമാക്കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show