മുട്ടില്‍ മരംമുറി കേസ്; വനംവകുപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം
ബത്തേരി: ക്രൈംബ്രാഞ്ച് കേസിന് പിന്നാലെ വനം വകുപ്പ് കേസിലും മുട്ടില്‍ മരം മുറിയിലെ പ്രതികള്‍ക്ക് ജാമ്യം. ബത്തേരി ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാല്‍ പട്ടയഭൂമിയിലെ മരം മുറിച്ചതിന് മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ജാമ്യം നിഷേധിച്ചു. ഈയടുത്താണ് മീനങ്ങാടി പോലീസ് മറ്റൊരു കേസില്‍ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കൈപ്പറ്റ മുക്കംകുന്നില്‍ നിന്ന് രണ്ട് ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയതിന് മേപ്പാടി പോലീസും അഗസ്റ്റിന്‍ സഹോദരങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പ് കേസില്‍ ജാമ്യം ലഭിച്ചാല്‍ പുറത്തിറങ്ങാമെന്ന് കരുതിയ പ്രതികള്‍ക്ക് പോലീസിന്റെ നടപടി തിരിച്ചടിയായി. എന്നാല്‍ െ്രെകംബ്രാഞ്ചും വനം വകുപ്പും കേസില്‍ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. ഹൈക്കോടതിയില്‍ നിന്ന് അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍