സംസ്ഥാന പുരസ്‌കാര നിറവില്‍ അഷ്‌റഫ് വലിയപീടികയില്‍
മാനന്തവാടി: 2 പ്രളയവും കോവിഡ് മഹാമാരിയും തകര്‍ത്തെറിഞ്ഞ വയനാടന്‍ കാര്‍ഷിക രംഗത്തിന് പുത്തനുണര്‍വായി സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം തവിഞ്ഞാല്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് അഷ്‌റഫ് വലിയപീടികയിലിനെ തേടിയെത്തി. കാര്‍ഷിക രംഗത്ത് പ്രതിസന്ധികള്‍ നിറയുന്ന കാലത്ത് ഒരു കൃഷി ഭവന് കര്‍ഷകരെ എത്രമാത്രം സഹായിക്കാന്‍ കഴിയുമെന്ന് തെളിയിച്ച പ്രവര്‍ത്തന മികവാണ് സംസ്ഥാന പുരസ്‌കാരത്തിന് അഷറഫ് വലിയപീടികയിലിനെ അര്‍ഹനാക്കിയത്. കൃഷി ഓഫീസറായിരുന്ന കെ.ജി. സുനില്‍, അസി.കൃഷി ഓഫീസര്‍ കെവി റെജി എന്നിവരോടൊപ്പം ചേര്‍ന്ന് അഷ്‌റഫ് കാര്‍ഷിക രംഗത്ത് നടത്തിയ തീവ്രപരിശ്രമത്തിന്റെ ഫലമാണ് ഈ അംഗീകാരം. കൃഷി ഓഫീസര്‍ സുനിലിനും പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നൂവെങ്കിലും സാങ്കേതികതത്വത്തിന്റെ പേരില്‍ ജില്ലാ കൃഷിഓഫീസില്‍ നിന്നും പുരസ്‌കാര അപേക്ഷ അയക്കാതിരുന്നത് വിനയായതായി ആരോപണമുണ്ട്. കര്‍ഷകര്‍ക്കിടയില്‍ ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
കഴിഞ്ഞ മൂന്നര വര്‍ഷമായി തവിഞ്ഞാല്‍ കൃഷിഭവിനിലെ കൃഷി അസിസ്റ്റന്റായി ജോലി നോക്കുന്ന അഷ്‌റഫിനെ സംബന്ധിച്ചിടത്തോളം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ അവാര്‍ഡ്. തവിഞ്ഞാല്‍ പഞ്ചായത്ത് ജനപ്രതിനിധികളും, കര്‍ഷകരും, അഷ്‌റഫ് ഉള്‍പ്പെടെയുള്ള കൃഷിഭവന്‍ ഉദ്യോഗസ്ഥരും
ഇക്കോഷോപ്പ്, പേരിയ സഹകരണ ബാങ്ക്,പച്ചക്കറി ക്ലസ്റ്ററുകള്‍ എന്നിവയുടെ സഹകരണത്തോടെ രൂപീകരിച്ച തവിഞ്ഞാല്‍ മോഡല്‍വിപണി കര്‍കര്‍ക്ക് അത്താണിയാവുകയായിരുന്നു. പരമ്പരാഗത പയര്‍ ഇനമായ കുളത്താട പയറിനെ സര്‍ക്കാര്‍ പരമ്പരാഗത വിത്ത് ഇനത്തില്‍ പെടുത്തി ഉത്തരവിറക്കിയിരുന്നു. ഇതേതുടര്‍ന്ന് കുളത്താട പയര്‍ കൃഷിക്കും വിപണനത്തിനും പ്രത്യേക പദ്ധതിആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കി. കര്‍ഷകരുടെ സംശയങ്ങള്‍ തീര്‍ക്കാനുളളപ്രത്യേക സംവിധാനങ്ങള്‍, നെല്‍കൃഷി പ്രോത്സാഹന പദ്ധതികള്‍, വിദ്യാലയങ്ങളിലെകൃഷി സംരംഭങ്ങള്‍, പച്ചക്കറി കൃഷിയിലെ നൂതന പരീക്ഷണങ്ങള്‍ എന്നിവയുംതവിഞ്ഞാലിനെ വ്യത്യസ്ഥമാക്കി. കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായപങ്ക് വഹിച്ച അഷറഫിന് അര്‍ഹതക്കുള്ള അംഗീകാരമാണ് 50,000 രൂപയും പ്രശസ്തിഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സംസ്ഥാന പുരസ്‌കാരം. മാനന്തവാടി താഴയങ്ങാടി സ്വദേശിയാണ് അഷ്‌റഫ്. ഭാര്യ: ഷമീന, മക്കള്‍ : ഹിഷാം, റോഷന്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍