OPEN NEWSER

Tuesday 08. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇടതിനും, വലതിനും  അഭിമാന പോരാട്ടമായി എരുമത്തെരുവ്..!

  • Mananthavadi
21 Nov 2020

 മാനന്തവാടി: നഗരസഭ ഉറ്റുനോക്കുന്ന പോരാട്ടമായി മാറുകയാണ് മാനന്തവാടി എരുമത്തെരുവ് ഡിവിഷന്‍. സി.പി.എം ഏരിയ സെക്രട്ടറിയും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എം വര്‍ക്കി മാസ്റ്ററും, ഡി.സി.സി സെക്രട്ടറിയും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ടുമായ പി വി ജോര്‍ജ്ജും തമ്മിലാണ് ഇവിടെ നേര്‍ക്ക് നേര്‍ പോരാട്ടം. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.എം വര്‍ക്കി മാസ്റ്റര്‍ക്ക് ഇത് രണ്ടാമൂഴമാണ്. നിലവില്‍ നഗരസഭ കൗണ്‍സിലറായ ജോര്‍ജ്ജിന് ഇത് മൂന്നാം ഊഴമാണ്. മുമ്പ് ഗ്രാമ പഞ്ചായത്തായിരിക്കുമ്പോള്‍ വൈസ് പ്രസിഡണ്ട് സ്ഥാനവും ജോര്‍ജ്ജ് അലങ്കരിച്ചിരുന്നു. 

 അധ്യാപകന്‍, പാര്‍ട്ടി ഭാരവാഹി, ജനപ്രതിനിധി എന്നീ രംഗങ്ങളിലുള്ള അനുഭവ പരിചയം തനിക്ക് അനുകൂല ഘടകായി മാറുമെന്ന പ്രതീക്ഷയാണ് വര്‍ക്കി മാഷിനുള്ളത്. കൂടാതെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്പോള്‍ മാനന്തവാടി യു പി സ്‌കൂള്‍ അന്താരാഷ്ട്ര നിലാവാരത്തിലേക്ക് ഉയര്‍ത്തിയത് ഉള്‍പ്പെടെയുള്ള

 നിരവധിയായ വികസന പ്രവര്‍ത്തനങ്ങളും തുണയായി മാറും. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 25 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും യു ഡി എഫ് അനൈക്യ മുന്നണിയായി മാറിയിരിക്കുകയാണെന്നും കെ എം വര്‍ക്കി പറഞ്ഞു. 

 

 

വാര്‍ഡിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രിയത്തിനതീതമായി പ്രവര്‍ത്തിക്കുകയും സാധാരണക്കാര്‍ക്കിടയില്‍ എന്നും എപ്പോഴും ഓടിയെത്തുന്ന വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ജോര്‍ജ്ജ്. ഭരണ പരാജയം തങ്ങള്‍ക്ക് അനുകൂല ഘടകമായി മാറുമെന്ന് പി വി ജോര്‍ജ്ജ് പറഞ്ഞു.

 

 എന്‍ ഡി എ സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയായ പ്രിയേഷനും ഇവിടെ ശക്തമായ മത്സരത്തിന് രംഗത്തുണ്ട്. ബി.ഡി.ജെ എസ് നിയോജക മണ്ഡലം സെക്രട്ടറി കൂടിയാണ് പ്രിയേഷന്‍.ഇരു മുന്നണികളെയും പൊതുജനം തള്ളിക്കളയുമെന്ന് പ്രിയേശന്‍ പറഞ്ഞു.

 

 സി പി എമ്മിന്റെ സിറ്റിങ്ങ് സീറ്റായ ഈ ഡിവിഷനില്‍ ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥിയായി ഗോവിന്ദ രാജും, കര്‍ഷക മുന്നണി സ്ഥാനാര്‍ത്ഥിയായി എം കെ ശെല്‍വരാജും ജനവിധി തേടുന്നുണ്ട്,യാദവ സമുദായ മേല്‍ക്കോയ്മയുള്ള ഇവിടെ ശെല്‍വരാജും, ഗോവിന്ദ രാജും വോട്ടുകള്‍ മറിക്കുമോയെന്ന ആശങ്കയും മുന്നണികള്‍ക്കുണ്ട്. ചുരുക്കത്തില്‍ പ്രധാന മുന്നണികള്‍ക്ക് അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ് എരുമത്തെരുവ് ഡിവിഷന്‍

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
  • വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show