വായന ശാല ശാക്തീകരണം ഭരണകൂടങ്ങളുടെ അജണ്ടയായി മാറണം:പി. ഇസ്മായില്‍
പനമരം:വിവിധ ചിന്താധാരക്കാര്‍ ഒന്നിക്കുന്ന പൊതു ഇടങ്ങളായ ഗ്രന്ഥശാലകളുടെ ശാക്തീകരണം തദ്ദേശ സ്ഥാപനങ്ങളുടെ അജണ്ടയായി മാറണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍ പ്രസ്താവിച്ചു. ലോകം മാറ്റി മറിച്ച മഹാന്‍മാരുടെ ദര്‍ശനങ്ങളെ കുറിച്ചറിയാന്‍ വായന മാത്രമാണ് കരണീയം.പുസ്തകത്തിന്റെ ആയുസ് എത്രയെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവില്ല. മുന്‍നിര എഴുത്തുകാരുടെയും പ്രഭാഷകരുടെയും വളര്‍ച്ചയില്‍ ലൈബ്രറികള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പറഞു. ജില്ലാ പഞ്ചായത്ത് അക്ഷരപ്പുര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്ലിയമ്പം ദേശീയ വായനശാലക്കനുവദിച്ച പുസ്തകങ്ങളുടെയും ഫര്‍ണ്ണിച്ചറുകളുടെയും വിതരണോത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.ചടങ്ങില്‍ കണിയാ മ്പറ്റ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ റൈഹാനത്ത് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.എം തങ്കച്ചന്‍.ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം വി.എന്‍.ഷാജി.സി.കെ.ഉണ്ണികൃഷ്ണന്‍.കെ.കെ.ഷാജി.ഷംസുദ്ധീന്‍ പള്ളിക്കരസംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍