ചലചിത്ര രംഗത്ത് സൗണ്ട് ഡിസൈനിങ്ങിലൂടെ നേട്ടങ്ങള്‍ കീഴടക്കി നിതിന്‍ ലൂക്കോസ്
മാനന്തവാടി:മലയാളം,ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളുടെ സൗണ്ട് ഡിസൈനറായ നിതിന്‍ ലൂക്കോസ് വയനാട്ടുകാരുടെ അഭിമാനമായി മാറുന്നു.പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും സൗണ്ട് ഡിസൈനിങ്ങില്‍ ബിരുദം നേടിയ നിതിന്‍,കല്ലോടി അയിലമൂല സ്വദേശികളായ റിട്ട.എസ് ഐ ലൂക്കോസിന്റെയും എല്‍സിയുടെയും മകനാണ്.അയാള്‍ ശശി, ശുദ്ധി,ഏപ്രില്‍,മല്ലേശം,ഭിന്ന തുടങ്ങി മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കന്നഡ ചിത്രം 'തിതി' ഉള്‍പ്പെടെ ഇരുപതിലധികം സിനിമകളുടെ ശബ്ദസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ ഇതുവരെ, അമ്പിളി, സന്ദീപ് ഓര്‍ പിങ്കി ഫരാര്‍ എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങള്‍. പൂര്‍ണ്ണമായും വയനാട്ടില്‍ വെച്ച് ചിത്രീകരിച്ച് വയനാട്ടുകാരുടെ കഥ പറയുന്ന ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ നിതിന്‍.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍