യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം ആവശ്യപ്പെട്ട കേസ്: ;മൂന്ന് പേര്‍ പോലീസ് പിടിയില്‍ ;സൂത്രധാരന്‍ പയ്യന്നൂര്‍ സ്വദേശി

മാനന്തവാടി:ഫോണ്‍ കെണിയില്‍പ്പെടുത്തി കാസര്‍ഗോഡുള്ള യുവ വ്യാപാരിയെ വയനാട് മാനന്തവാടിയില്‍ വെച്ച് കാറില്‍ തട്ടിക്കൊണ്ട് പോയി 15 ലക്ഷം രൂപ മേചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ മൂന്ന് പേര്‍പിടിയില്‍. തൊട്ടില്‍പ്പാലം കുണ്ട്‌തോട് സ്വദേശി കിണറുള്ളപറമ്പത്ത് വീട്ടില്‍ ടി.എം. അജ്മല്‍ (26) ,കുറ്റിയാടി നെല്ലിക്കണ്ടിപീടിക വളയം സ്വദേശി ഇടത്തി പൊയില്‍വീട്ടില്‍ കെ.കെ.ഫാസില്‍ (26),കുറ്റിയാടി അടുക്കത്ത് കക്കോട്ട് ചാലില്‍ അമ്പലകണ്ടിവീട്ടില്‍ കെ.സി സുഹൈല്‍ (29) എന്നിവരെയാണ് മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. പി.കെ.മണിയും സംഘവും ഇന്നലെ രാത്രി കോഴിക്കോട് വെച്ച് രണ്ട് ആഡംബര വാഹനമുള്‍പ്പടെ മുന്ന് വാഹനങ്ങള്‍ സഹിതം കസ്റ്റഡിയില്‍ എടുത്തത്.ഈ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ പയ്യന്നൂര്‍ പെരുമ്പസ്വദേശി ഉള്‍പ്പടെ അഞ്ച് പേരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇക്കഴിഞ്ഞ 16 നാണ് വ്യാപാരിയെ സ്ത്രിയുടെ സഹായത്തോടെ മാനന്തവാടിയില്‍ വെച്ച് കാറില്‍കര്‍ണ്ണാടകയിലെക്ക് തട്ടിക്കൊണ്ട് പോയത്.
പൊന്നബേട്ടിലെ റിസോര്‍ട്ടില്‍ തടവില്‍ പാര്‍പ്പിച്ച് വ്യാപാരിയെ മര്‍ദ്ധിക്കുകയും കയ്യിലുള്ള പണം മോഷ്ടിക്കുകയും ചെയ്ത സംഘം വ്യാപാരിയുടെ സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് 15ലക്ഷംരൂപ മോചന തുക ആവശ്യപ്പെട്ടു.തുടര്‍ന്ന് നടന്ന വിലപേശലില്‍ കണ്ണൂരില്‍ എത്താന്‍ തീരുമാനിക്കുകയായിരുന്നു. 17 ന് പുലര്‍ച്ചെവ്യാപാരിയുമായി കണ്ണൂരില്‍ എത്തിയ പ്രതികള്‍ ഇയാളുടെ സുഹൃത്തില്‍ നിന്നും ഒന്നര ലക്ഷം രൂപ വാങ്ങി വ്യാപാരിയെ മോചിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.പ്രതികള്‍ ഇതിന് മുന്‍പും സമാനമായ ഗൂഡാലോചനകള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് സൂചന. പിടിയിലായ അജ്മല്‍ വയനാട് വെള്ളമുണ്ട പോലീസ് സ്‌റ്റേഷനില്‍ വധശ്രമ കേസിലും, ഫാസില്‍ കുറ്റിയാടി സ്‌റ്റേഷനിലെ ബലാല്‍സംഘ കേസിലും, മാനന്തവാടി പോലിസ് സ്‌റ്റേഷനിലെ കഞ്ചാവ് കേസിലും പ്രതികളാണ്.ഇവരുടെ അന്ത:സംസ്ഥാന ബന്ധങ്ങളും അന്വേക്ഷിക്കുമെന്ന് പോലിസ് അറിയിച്ചു. സീനിയര്‍ സി.പി.ഒ മനോജ്, സി.പി.ഒമാരായ സുഷാദ്, ബിജു.ടി.കെ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍