ജില്ലയിലെ ആദ്യത്തെ മാമ്മോഗ്രാം യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

മാനന്തവാടി:ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച മാമോഗ്രാം യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ സ്തനങ്ങളിലെ അര്‍ബുദം ഏറ്റവും നേരത്തെ കണ്ടെത്താന്‍ കഴിയുമെന്നത് ജില്ലയിലെ സ്ത്രീ സമൂഹത്തിന് ഏറെ സഹായകമാവും.ജില്ലാ പഞ്ചായത്ത് മുപ്പത്തിയഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് യൂണിറ്റ് ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി യൂണിറ്റിന്റെ സ്വച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. യൂണിറ്റ് സജ്ജമായതോടെ സ്വകാര്യ ആശുപത്രികളില്‍ പോലും ഇല്ലാത്ത സംവിധാനമാണ് നിലവില്‍ വന്നത്. ജില്ലാ ആശുപത്രിയുടെ അഭിമാനനേട്ടത്തോടൊപ്പം സ്താനാര്‍ബുദം സ്ഥീരീകരിക്കാനും ചികിത്സക്കുമായി വയനാട്ടിലെ സ്ത്രീകള്‍ ഇനി ചുരമിറങ്ങേണ്ടതില്ല.സ്തനങ്ങളുടെ പ്രത്യേകതരം എക്‌സ് റേ പരിശോധനയെ ആണ് മാമ്മോ ഗ്രാം എന്ന് പറയുന്നത് .സ്തനങ്ങളിലെ അര്‍ബുദം (ക്യാന്‍സര്‍) എറ്റവും നേരത്തെ കണ്ടെത്താവുന്നത് മാമ്മോഗ്രാം വഴിയാണ്.സ്തനങ്ങളില്‍ മുഴകള്‍ കാണുന്നതിന് 1 -3 വര്‍ഷം മുമ്പ് തന്നെ മാമ്മോ ഗ്രാം വഴി ഇവ കണ്ടെത്തുകയും, അതു വഴി കൂടുതല്‍ ഫലപ്രദമായി ചികിത്സിക്കുകയും ചെയ്യാം.വയനാട് ജില്ലയില്‍ ആദ്യമായാണ് ഇത്തരം ഒരു സംവിധാനം ഒരുങ്ങുന്നത്. സ്വകാര്യ ആശുപത്രികളില്‍ പോലും ഇല്ലാത്ത പരിശോധന നടത്താന്‍ രോഗികള്‍ക്ക് കോഴിക്കോട് പോകേണ്ട അവസ്ഥയായിരുന്നു. ഇത് നിര്‍ദ്ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ബാധ്യതകള്‍ക്ക് കാരണമായി ത്തീരാറുണ്ട്.യൂണിറ്റ് ആരംഭിച്ചതോടെ കുറഞ്ഞ ചിലവില്‍ പരിശോധനകള്‍ നടത്താന്‍ കഴിയും. ആദിവാസി വിഭാഗങ്ങള്‍ക്ക് തികച്ചും സൗജന്യമായാണ് പരിശോധനകള്‍. ബിപിഎല്‍ കാര്‍ഡിലുള്ളവര്‍ക്കും പ്രത്യേക ആനൂകൂല്യങ്ങള്‍ ലഭിക്കും.സ്വകാര്യ ആശുപത്രികളില്‍ വന്‍ നിരക്കാണ് മാമ്മോഗ്രാം പരിശോധനക്ക് ഈടാക്കുന്നതിരിക്കെ ജില്ലാശുപത്രിയിലെ പരിശോധന നിരക്ക് സാധാരണക്കാര്‍ക്കും ഏറെ അനുഗ്രഹമായി മാറും. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അദ്ധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍, ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മയില്‍, ആശുപത്രി സൂപ്രണ്ട് ഡോ.വി.ജിതേഷ്, ഡോ.രാജലക്ഷ്മി, ഡോ.സനല്‍ ചോട്ടു, എച്ച്.എം.സി.അംഗങ്ങളായ പി.വി.എസ്.മുസ, ജോണി മറ്റത്തിലാനി, പി.എം.ബെന്നി, നഴ്‌സിംഗ് സൂപ്രണ്ട് എന്‍.എന്‍.ഓമന തുടങ്ങിയവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍